

തൃശൂർ: കൊടകരയിൽ ക്രിസ്മസ് ദിനത്തിലുണ്ടായ കത്തിക്കുത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം സുബ്രന്റെ മകൻ സുജിത്ത് (30), സമീപവാസി മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (24) എന്നിവരാണു കുത്തേറ്റു മരിച്ചത്. നാലു വർഷം മുൻപത്തെ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമിച്ചതിന് പകരം ചോദിക്കാനായി എത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്.
4 വർഷം മുൻപ് ക്രിസ്മസ് ദിനത്തിലാണ് അക്രമസംഭവങ്ങളുടെ തുടക്കം. അന്നുണ്ടായ അക്രമണത്തിൽ വിവേകിനെ സുജിത്ത് കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് വിവേക്, സുഹൃത്തുക്കളായ അഭിഷേക്, ഹരീഷ് എന്നിവർക്കൊപ്പം സുജിത്തിന്റെ വീട് ആക്രമിച്ചത്.
11.30ന് സുജിത്തിന്റെ വീട്ടിൽ എത്തിയ സംഘം ആദ്യം ആക്രമിച്ചത് സുജിത്തിനെയാണ്. ഏറ്റുമുട്ടലിനിടെ അഭിഷേകിനും കുത്തേറ്റു. കുത്തേറ്റ വിവേകിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിന്റെ സഹോദരൻ സുധീഷിനും പരിക്കുണ്ട്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates