കട ഉടമയുമായി തര്‍ക്കം; തൃപ്പൂണിത്തുറയില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു; ഫര്‍ണീച്ചര്‍ ഷോപ്പ് കത്തിനശിച്ചു

കട ഉടമ സുനീറുമായുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് പ്രസന്നനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കൊച്ചി: മരടില്‍ ഫര്‍ണീച്ചര്‍ കടയില്‍ 43കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മരട് സ്വദേശിയായ പ്രസന്നാണ് ആത്മഹത്യ ചെയ്തത്. കട ഉടമ സുനീറുമായുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് പ്രസന്നനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആറ് മണിയോടെയാണ് സംഭവം. കട പൂര്‍ണമായി കത്തിനശിച്ചു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കടയോട് ചേര്‍ന്ന വീട്ടിലാണ് കട ഉടമയും കുടുബവും താമസിച്ചിരുന്നത്. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലാണ്  സുനീറിന്റെ
കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്‌റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. ഒരു മണിക്കൂര്‍ നിണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. 

ഫര്‍ണീച്ചര്‍ കടയുടമയും ലോട്ടറിവില്‍പ്പക്കാരനായ പ്രസന്നനും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രാവിലെ ഇയാള്‍ പെട്രോള്‍ ഉള്ള ക്യാനുമായി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതായി വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് ഒരു ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com