'മരണത്തിനു ഉത്തരവാദികളല്ല'- മുഖം തിരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകില്ല

കമ്പനി ഇ മെയിൽ വഴി കുടുംബത്തെ ഇക്കാര്യം അറിയിച്ചു
Air india express not pay compensation
അമൃത, മരിച്ച രാജേഷ്ഫയല്‍
Updated on
1 min read

തിരുവനന്തപുരം: മസ്കറ്റിൽ മെയ് 13നു മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നു എയർ ഇന്ത്യ എക്സ്പ്രസ്. ഇ മെയിൽ വഴി കമ്പനി കുടുംബത്തിനു മറുപടി നൽകി. മരണത്തിനു ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അല്ലെന്നും മറുപടിയിൽ അവർ വ്യക്തമാക്കി.

രോ​ഗബാധിതനായിരുന്ന രാജേഷിനെ കാണാൻ മസ്കറ്റിലേക്ക് പോകാൻ ഭാര്യ അമൃത ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്നു അവർക്ക് പോകാൻ സാധിച്ചില്ല. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി ആശുപത്രിയിലായ രാജേഷിന്റെ അടുത്തെത്താൻ ഇതോടെ അവർക്കു സാധിച്ചില്ല.

ജീവനക്കാരുടെ പണിമുടക്കു കാരണം രണ്ട് ദിവസവും അവരുടെ യാത്ര മുടങ്ങി. ഭർത്താവിനൊപ്പം നിൽക്കാൻ എത്രയും പെട്ടെന്നു മസ്കറ്റിലെത്താൻ അമൃതയ്ക്ക് രാജേഷ് ജോലി ചെയ്തിരുന്ന സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ ടിക്കറ്റ് റീ ഫണ്ട് ചെയ്യാനോ മറ്റൊരു വിമാനത്തിനു ടിക്കറ്റ് ശരിയാക്കാനോ എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി തയ്യാറായതുമില്ല. 13നാണ് നമ്പി രാജേഷ് മരിക്കുന്നത്. തുടർന്നു മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.

മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്നു ആവശ്യം വ്യക്തമാക്കി ഇ മെയിൽ അയയ്ക്കാൻ വിമാന കമ്പനി ഉദ്യോ​ഗസ്ഥർ കുടുംബത്തോടു നിർദ്ദേശിച്ചിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസുള്ള കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ അത്താണിയായ ഭർത്താവിന്റെ അകാല വിയോ​ഗത്തെ തുടർന്നു ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം നൽകണമെന്നും വ്യക്തമാക്കി അമൃത ഇ മെയിൽ അയച്ചു. താൻ അടുത്തുണ്ടായിരുന്നെങ്കിൽ ഭർത്താവിനു മരണം സംഭവിക്കില്ലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

എന്നാൽ അവരുടെ ആവശ്യത്തോടു മുഖം തിരിക്കുന്ന സമീപനമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

Air india express not pay compensation
പാലക്കാട് 3 സ്കൂൾ വിദ്യാർഥികളെ കാണാതായി, തിരച്ചിൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com