എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ്പിലൂടെ വീണ്ടും തട്ടിപ്പ്, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പണം പോകും; ജാഗ്രത

എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.
whatsapp scam
whatsapp scamപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: എം പരിവാഹന്‍ ആപ്പിന്റെ മറവില്‍ സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പിഴയടക്കാനാവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പില്‍ തിരുവനന്തപുരത്ത് നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതായാണ് വിവരം. നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതായി തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു.

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴിവരുന്ന സന്ദേശത്തില്‍ ക്ലിക്ക് ചെയ്യുന്നവരുടെ പണമാണ് നഷ്ടമാകുന്നത്. വാട്‌സ്ആപ്പ് സന്ദേശത്തിലെ 'എപികെ' ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് പിഴത്തുക അടയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഫോണിലെ ഗൂഗിള്‍പേ, ഫോണ്‍പേ ബാങ്ക് ആപ്പുകളില്‍ കയറിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം പിന്‍വലിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളില്‍ തട്ടിപ്പിനിരയായവര്‍ക്ക് 12000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന് സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.

whatsapp scam
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധമെന്ത്?, സാമ്പത്തിക ഇടപാടുകളുണ്ടോ?; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഗതാഗതനിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസിലൂടെ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് സന്ദേശം അയക്കുന്നത്. വാട്‌സ്ആപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ് അയക്കില്ല. എം പരിവാഹന്റെ പേരില്‍ വാട്‌സ്ആപ്പ് വഴി വരുന്ന മുഴുവന്‍ സന്ദേശവും വ്യാജമാണെന്നും ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

whatsapp scam
മെട്രോ അങ്കമാലിയിലേക്ക്; വിശദ പദ്ധതി രേഖ മാര്‍ച്ചില്‍; രണ്ടാം ഘട്ടം ഇന്‍ഫോപാര്‍ക്കും കടന്ന് സ്മാര്‍ട്ട് സിറ്റിയിലേക്ക്
Summary

Another scam on WhatsApp in the name of M Parivahan, money will be lost if you click on the link

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com