Asha Workers - MA Baby|'വിമോചന സമരക്കാര്‍ എന്ന പരാമര്‍ശം വേദനിപ്പിച്ചു'; എംഎ ബേബിക്ക് ആശമാരുടെ തുറന്ന കത്ത്

നിയാഴ്ച സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസാഗരം ഒരുക്കലാണ് സമരസമിതിയുടെ അടുത്ത പരിപാടി.
Asha workers open letter to MA Baby
എംഎ ബേബിഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് സമരം ചെയ്യുന്ന ആശമാരുടെ തുറന്ന കത്ത്. സമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കണം എന്നാവശ്യപ്പെടുന്ന കത്തില്‍ വിമോചന സമരക്കാര്‍ എന്ന പരാമര്‍ശം വേദനിപ്പിച്ചെന്ന് പറയുന്നു. സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ പരിഗണന നല്‍കിയാല്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സമരം നീട്ടിക്കൊണ്ടുപോകണമെന്ന യാതൊരു കടുംപിടിത്തവും സമരസമിതിക്കില്ലെന്നും സമരസമിതി കത്തില്‍ വ്യക്തമാക്കി.

'രണ്ട് മാസക്കാലമായി സെക്രട്ടറിയേറ്റിന് മുന്നില്‍ തങ്ങള്‍ അനിശ്ചിതകാല രാപകല്‍ സമരത്തിലാണ്. അനിശ്ചിതകാല നിരാഹാര സമരം മൂന്നാഴ്ച പിന്നിടുകയാണ്. ഇതുവരെ തങ്ങളുന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സമരത്തെയും സമരനേതാക്കളേയും ആക്ഷേപിക്കുന്ന നിലപാട് ചില സിഐടിയു നേതാക്കള്‍ കൈക്കൊണ്ടെങ്കിലും വളരെ സംയമനത്തോടെയാണ് തങ്ങളതിനെ നേരിട്ടത്. എന്നാല്‍ ഈ സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്നുള്ള താങ്കളുടെ പരാമര്‍ശം വേദനിപ്പിച്ചു. തങ്ങളെ പരസ്യമായി പിന്തുണച്ച 200ലേറെ സംഘടനകളും നിരവധി പ്രമുഖ വ്യക്തികളും ഈ സമരത്തെ സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നവരല്ല. തങ്ങള്‍ അത്തരം കാര്യങ്ങള്‍ക്ക് വഴങ്ങുന്നവരുമല്ല'. എംഎ ബേബിക്ക് അയച്ച കത്തില്‍ ആശമാര്‍ പറഞ്ഞു.

സമരത്തോട് സര്‍ക്കാരും സിപിഎമ്മും പുലര്‍ത്തുന്ന സമീപനം പുനഃപരിശോധിക്കണം. സ്ത്രീ തൊഴിലാളികളുടെ അന്തസ്സും അവകാശ ബോധവും ഉയര്‍ത്തിയ സമരത്തെ ഉള്‍ക്കൊള്ളുന്നതില്‍ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകള്‍ തടസ്സമായിക്കൂടായെന്നും കത്തില്‍ പറയുന്നു. ശനിയാഴ്ച സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസാഗരം ഒരുക്കലാണ് സമരസമിതിയുടെ അടുത്ത പരിപാടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com