സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
കല്ലേറില്‍ പൊട്ടിയ വീടിന്റെ ജനല്‍ ചില്ലുകള്‍/ ടെലിവിഷന്‍ ചിത്രം
കല്ലേറില്‍ പൊട്ടിയ വീടിന്റെ ജനല്‍ ചില്ലുകള്‍/ ടെലിവിഷന്‍ ചിത്രം
Updated on
1 min read

തിരുവന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനത്തില്‍ എത്തിയ ഒരുസംഘം ആളുകള്‍ വീടിനുനേരെ കല്ലെറിയുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് പിന്നാല്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ അഞ്ച് മണിയോടെയാണ് തമ്പാനൂര്‍ പൊലീസ് ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്.

ഓഫീസിന് കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞിരുന്നു. വഞ്ചിയൂര്‍ സംഘര്‍ഷത്തിലെ പ്രതികള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലായ പ്രതികള്‍ പുറത്തു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞു. ഓഫിസിലെയും സമീപത്തെ വ്യാപര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി. പ്രതികളുടെ അറസ്റ്റിന് പൊലീസ് നീക്കം ആരംഭിച്ചു.

ശനിയാഴ്ച പുലര്‍ച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഓഫിസ് വളപ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന്റെ ബോണറ്റില്‍ കല്ലു പതിച്ചിരുന്നു. കാറിനു സമീപത്തുനിന്ന് ഒരു കരിങ്കല്‍ കഷ്ണം കണ്ടെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ ആനാവൂര്‍ നാഗപ്പന്‍ ഓഫിസിലുണ്ടായിരുന്നു. ഓഫിസിനു മുന്നില്‍ ഡ്യൂട്ടിയിലായിരുന്ന 2 പൊലീസുകാര്‍, ബൈക്കുകളിലെത്തിയ സംഘത്തെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com