'വടകരയില്‍ ആരുടെ ഫ്ളാറ്റിലേക്കാണ് ക്ഷണിച്ചത്?'; അന്വേഷണ ആവശ്യവുമായി ബിജെപി

രാഹുല്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു
 Prashanth Shivan
Prashanth Shivanfacebook
Updated on
1 min read

പാലക്കാട്: വടകരയില്‍ ആരാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സംരക്ഷകനെന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. എഫ്ഐആറിലുള്ള വടകരയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. ആരുടെ ഉടമസ്ഥതയിലാണ് ഫ്ളാറ്റുള്ളതെന്ന് കണ്ടെത്തണമെന്നും പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 Prashanth Shivan
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 37 lottery result

വടകരയില്‍ രാഹുലിന് ഫ്ളാറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ ആരുടെ ഫ്ളാറ്റിലേക്കാണ് രാഹുല്‍ ഇവരെ ക്ഷണിച്ചത്. വടകരയില്‍ ആരാണ് രാഹുലിനെ സംരക്ഷിക്കാനായി ഉള്ളത് എന്ന് പൊലീസ് കൃത്യമായി അന്വേഷിക്കണം, പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.

 Prashanth Shivan
മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

രാഹുല്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ തന്നെ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു. രാഹുലിന് സംരക്ഷണമൊരുക്കുന്ന നടപടിയാണ് സംഘടനയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രശാന്ത് ശിവന്‍ വ്യക്തമാക്കി. നേരത്തേ രാഹുല്‍ അതിജീവിതയെ വടകരയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായുള്ള വിവരം പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രശാന്ത് ശിവന്‍ രംഗത്തെത്തിയത്.

Summary

BJP leader Prashanth Shivan demands investigation into a Vadakara flat linked to Rahul Mamkoottathil and seeks to identify his protector amidst allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com