കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരി മരുന്നു നൽകി കാരിയറാക്കിയ സംഭവത്തിൽ പൊലീസിനെതിരെ സ്വമേധയാ കെസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പ്രതിയായ യുവാവിനെ വിട്ടയച്ച സംഭവത്തിലാണ് നടപടി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി. കേസ് 27ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി.
അതിനിടെ കഴിഞ്ഞ ദിവസം കൗൺസിലിങ് വഴി 13 കാരിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാൽ വ്യാഴാഴ്ച മൊഴിയെടുത്തില്ല. കുട്ടിയുടെ സഹപാഠികൾ, അധ്യാപകർ തുടങ്ങിയവരുടെ മൊഴികളും പോലീസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates