'പ്രതിഷേധിച്ചോ തെറി വിളിക്കരുത്'; വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, വാക്കേറ്റം

പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എം പി വാഹനത്തില്‍ നിന്നിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്
clash between Shafi Parambil  MP and DYFI activists in Vadakara
clash between Shafi Parambil MP and DYFI activists in Vadakara
Updated on
1 min read

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു വടകരയില്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എം പി വാഹനത്തില്‍ നിന്നിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

clash between Shafi Parambil  MP and DYFI activists in Vadakara
'ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര്‍ മന്ത്രിമാരായി ഉണ്ട്; സീനിയര്‍ എംഎല്‍എയുടെ വാട്‌സ്ആപ്പ് സന്ദേശം രണ്ടു കൊല്ലമായി കറങ്ങി നടക്കുന്നു'

പ്രതിഷേധക്കാരും ഷാഫി പറമ്പില്‍ എംപിയും തമ്മില്‍ പരസ്പരം വാക്കേറ്റം ഉണ്ടായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും പണിപ്പെട്ട്. പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഷാഫി കാറില്‍ നിന്നിറങ്ങിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

clash between Shafi Parambil  MP and DYFI activists in Vadakara
എത്രകാലം പിടിച്ചു നില്‍ക്കും?, രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരരുത്; ആക്ഷേപങ്ങള്‍ ഗൗരവമേറിയതെന്ന് പിണറായി വിജയന്‍

'പ്രതിഷേധിച്ചോ, തെറിവിളിക്കരുത്. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല. സമരത്തിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെയ്ക്കില്ല' എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകര ടൗണ്‍ഹാളിലെ ന്ന പരിപാടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ഷാഫി പറമ്പിലിനുനേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഉണ്ടായത്. കൊടിയും ബാനറും ഉള്‍പ്പെടെ ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു.

Summary

Rahul Mamkootathil issue: Clash between Shafi Parambil MP and DYFI activists in Vadakara for support Rahul Mamkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com