മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; അച്ഛനെ ഐഎന്‍ടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി

ഐഎന്‍ടിയുസി യൂണിയന്‍ തൊഴിലാളിയായ രാജനെയാണ് നേതൃത്വം വിലക്കിയത്.
Complaint alleges that father was banned from working after son contest election in Mullankolli
സി ആര്‍ വിഷ്ണുവും പിതാവും SM Online
Updated on
1 min read

കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎന്‍ടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്ന് പരാതി. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി ആര്‍ വിഷ്ണുവിന്റെ പിതാവാണ് തൊഴില്‍ വിലക്ക് നേരിടുന്നതായി പരാതിയുമായി രംഗത്ത് വന്നത്.

Complaint alleges that father was banned from working after son contest election in Mullankolli
'വാസവന്റെ നിലപാട് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റേത്, സ്വര്‍ണക്കൊള്ളയില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍'

ഐഎന്‍ടിയുസി യൂണിയന്‍ തൊഴിലാളിയായ രാജനെയാണ് നേതൃത്വം വിലക്കിയത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാണ് വിഷ്ണു. ലോഡിങ് തൊഴിലാളിയായ രാജന്‍ ജോലിക്കെത്തിയപ്പോള്‍ തടയുകയായിരുന്നു.

22 വര്‍ഷമായി ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് രാജന്‍. എന്നാല്‍ ഇന്ന് രാവിലെ ജോലിക്കെത്തിയപ്പോള്‍ തടഞ്ഞു. മകനെ സ്ഥാനാര്‍ത്ഥി ആക്കിയതിലാണ് തന്നെ വിലക്കിയതെന്നും താന്‍ കോണ്‍ഗ്രസിനെതിരെയോ ഐഎന്‍ടിയുസിക്ക് എതിരെയോ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാജന്‍ പറയുന്നു. മകന്റെ രാഷ്ട്രീയം മകന്റെ സ്വാതന്ത്ര്യമാണെന്നും രാജന്‍ പ്രതികരിച്ചു.

Complaint alleges that father was banned from working after son contest election in Mullankolli
'ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു'; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര; വിഡിയോ

താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ഛനെ പണിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് പറയുന്നതെന്ന് മകന്‍ വിഷ്ണുവും പ്രതികരിച്ചു. താന്‍ കാണുന്നതുമുതല്‍ അച്ഛന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകനാണെന്നും വിഷ്ണു പറഞ്ഞു.

Summary

Complaint alleges that father was banned from working after son contest election in Mullankolli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com