ബിജെപി പിന്തുണയോടെ പഞ്ചായത്ത് പിടിച്ച് കോണ്‍ഗ്രസ്; പ്രസിഡന്റിനോട് രാജിവയ്ക്കാന്‍ നിര്‍ദേശം

ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഷീബ തങ്കപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഷീബ തങ്കപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണംപിടിച്ചത്. ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത് വിവാദമായതിന് പിന്നാലെ, പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും രാജിവയ്ക്കാന്‍ പാട്ടി ആവശ്യപ്പെട്ടു. 

എല്‍ഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തില്‍ മുന്നണി ധാരണ പ്രകാരം സിപിഐയുടെ അമ്പിളി ശിവന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫിന് ഒമ്പതും യുഡിഎഫിനും എട്ടും ബിജെപിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ധാരണപ്രകാരം അടുത്ത രണ്ടരവര്‍ഷം സിപിഎമ്മിനാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇതനുസരിച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗം ബിന്ദു പ്രകാശാണ് മത്സരിച്ചത്.

എന്നാല്‍ സിപിഐ അംഗത്തിന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളായി. ഇതോടെ, വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഇതില്‍ ബിജെപി യുഡിഎഫിനെ പിന്തുണച്ചതോടെ ഷീബ ചെല്ലപ്പന്‍ വിജയിച്ചു. 

ഏറെക്കാലത്തെ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ പൊറാട്ട് നാടകമാണ് ഉമ്മന്നൂര്‍ പഞ്ചായത്തില്‍ അരങ്ങേറിയതെന്ന് സിപിഎം ഏര്യാ സെക്രട്ടറി പി കെ ജോണ്‍സന്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരമാസക്കാലമായി ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് എല്‍ഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമമാണ് നടത്തിയതെന്നും പി കെ ജോണ്‍സന്‍ ആരോപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയശേഷമാണ് ബിജെപി, യുഡിഎഫ് പാളയത്തിലേക്ക് പോയതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ആദ്യം വോട്ടെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിലെ ഒരു വോട്ട് അസാധുവായത് സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ മനപൂര്‍വം സംഭവിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് അംഗവുമായ സുജാതന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ട് ലഭിച്ചാലും അത് സ്വീകരിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ബിജെപിയുമായോ, എല്‍ഡിഎഫുമായോ ധാരണയുണ്ടാക്കാനോ ഭരണം പങ്കിടാനോ ഒരുക്കമല്ലെന്നും സുജാതന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com