

കൊച്ചി; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ പല മദ്യവിൽപ്പന ശാലകളും അടച്ചുപൂട്ടി. മദ്യം വാങ്ങാൻ ഒരു നിയന്ത്രണവുമില്ലാതെ ആളുകളെത്തിയതോടെയാണ് ജീവനക്കാർക്ക് രോഗവ്യാപനമുണ്ടായത്.
ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ ചുങ്കം വിൽപ്പനശാലകൾ അടച്ചു. ഇവിടങ്ങളിൽ രണ്ടും മൂന്നും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നുണ്ടെങ്കിലും ബിവറേജസിൽ നിയന്ത്രണങ്ങൾ പാലിക്കാനാവുന്നില്ല. ആളുകൾ ശാരീരിക അകലം പാലിക്കാതെയാണ് മദ്യം വാങ്ങാനെത്തുന്നത്. സുരക്ഷാജീവനക്കാരുടെ കുറവും രോഗവ്യാപനത്തിന് കാരണമായി. വൈകീട്ട് ഏഴുമണിക്കു കടകളടയ്ക്കണമെന്ന നിബന്ധനകൂടി വന്നതോടെ പകലത്തെ തിരക്ക് കൂടാനാണു സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates