അമ്മയെ പുറത്താക്കി വീടു പൂട്ടി മകള്‍ സ്ഥലംവിട്ടു, അയല്‍വാസികളുടെ വീട്ടില്‍ മാറിമാറി താമസം, ഒടുവില്‍ വാതില്‍ പൊളിച്ച് അകത്തു കയറി 78കാരി

വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍ഡിഒ ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല
സരോജിനി എംഎല്‍എ ഉമ തോമസിനൊപ്പം
സരോജിനി എംഎല്‍എ ഉമ തോമസിനൊപ്പംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

കൊച്ചി: തൈക്കുടത്ത് മകള്‍ വീട്ടില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി 78കാരി. തൈക്കൂടം സ്വദേശി സരോജിനി (78) യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തുനിന്നത്. വീട്ടില്‍ കയറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറി.

തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചു മൂത്ത മകളും കുടുംബവും വീടുപൂട്ടി പോവുകയായിരുന്നു. ഇളയമകള്‍ക്കൊപ്പം താമസിച്ച സരോജിനി എട്ട് ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സരോജിനി എംഎല്‍എ ഉമ തോമസിനൊപ്പം
ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; പാചകക്കാരൻ അറസ്റ്റിൽ

എന്നാല്‍ വീട് പൂട്ടിത്തന്നെ കിടക്കുകയാണ്. അയല്‍വീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു. അതിനിടെ വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍ഡിഒ ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മണിക്കൂറുകള്‍ വീടിന് പുറത്ത് കാത്തിരുന്ന ശേഷം സരോജിനി സ്വയം കമ്പിപ്പാരകൊണ്ട് വാതില്‍ പൊളിച്ച് വീടിനടത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും പൊലീസും എത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

nedumkandam dead body found case
Young man threatens suicide by climbing on transformer after wife gets angry; finally a case is filed
Death Threat Against G Sudhakaran’s Driver
12 pawns stolen from house in Keralapuram during daylight
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com