നല്ലതിനെ അംഗീകരിക്കും, എന്‍എസ്എസിനെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കേണ്ട: സുകുമാരന്‍ നായര്‍

'എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തില്‍, ശരിദൂരം കണ്ടെത്തി'
G Sukumaran Nair
G Sukumaran Nairഫയൽ
Updated on
1 min read

കോട്ടയം: എന്‍എസ്എസിനെ കമ്യൂണിസ്റ്റും കോണ്‍ഗ്രസും ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നല്ലതിനെ അംഗീകരിക്കും. എന്‍ എസ് എസിന് കമ്യൂണിസ്റ്റുകള്‍ നിഷിദ്ധമൊന്നുമല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 112-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

G Sukumaran Nair
ശബരിമല സ്വര്‍ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും, വിജിലന്‍സ് അന്വേഷണം തുടരുന്നു

എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തില്‍, ശരിദൂരം കണ്ടെത്തി. ഇതില്‍ രാഷ്ട്രീയം നോക്കിയില്ല. അയ്യപ്പ സംഗമത്തിലെ എന്‍എസ്എസ് സാന്നിധ്യം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നത്. സുകുമാരന്‍ നായരുടെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്‍മാരുടെ നെഞ്ചത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എന്‍ എസ് എസ് നിലപാട്. ആചാരത്തിനും, അനുഷ്ഠാനത്തിനും പോറല്‍ ഏല്പിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ വന്നപ്പോഴാണ് എന്‍ എസ് എസ് ശബ്ദമുയര്‍ത്തിയത്. ശബരിമലയില്‍ മുന്‍കാലങ്ങളിലെ പോലെ ആചാരാനുഷ്ഠാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സംരക്ഷിച്ചുവരുന്ന സന്ദര്‍ഭത്തില്‍ വികസനം കൂടി വേണം.

G Sukumaran Nair
'സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബെറിയും'; കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്

അതിന് കൂടിയാലോചന വേണമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസ് പ്രതിനിധി പങ്കെടുത്തത്. ശബരിമല വിഷയത്തില്‍ ഇപ്പോഴും സുപ്രീം കോടതിയില്‍ ഒമ്പത് അംഗ ബഞ്ചില്‍ എന്‍ എസ് എസിന്റെ കേസ് ഉണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

Summary

Don't try to turn NSS into supporters of political parties: Sukumaran Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com