

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ.എം കെ റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിനോട് മുൻവൈരാഗ്യം ഇല്ലായിരുന്നു എന്ന് പ്രതി സമർപ്പിച്ച ഹർജിയിൽ പറയുന്നു. ജാമ്യപേക്ഷ കോടതി ഉടൻ പരിഗണിക്കുമെന്നാണ് സൂചന.
തനിക്കെതിരെ യാതൊരു പരാതിയും നിതിന്‍ എങ്ങും ഉന്നയിച്ചിട്ടില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് താൻ കരുതുന്നത് ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുൻപ് വിദ്യാര്‍ഥിയെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും മറ്റ് രണ്ട് അധ്യാപകരും ചേർന്ന് വിളിച്ചു വരുത്തുകയും ചോദ്യം ചെയുകയും ചെയ്തിരുന്നു. ഇത് കാരണമാകാം നിതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഡോ.എം കെ റാം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.
നേരത്തെ, കേസിൽ മുന്‍കൂര്‍ ജാമ്യത്തിനായി തലശേരി സെഷന്‍സ് കോടതിയെ ഡോ.എം കെ റാം സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. അതെ സമയം, സംഭവം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates