വന്ദനയെ കുത്തുന്നതിന് മുൻപ് വിഡിയോ പകർത്തി സുഹൃത്തിന് അയച്ചു നൽകി; സന്ദീപിന്റെ ഫോൺ പരിശോധിക്കുമെന്ന് പൊലീസ്

പ്രതിയുടെ ഫോൺ പൊലീസ് പരിശോധിക്കും
ഡോ വന്ദന ദാസ്, പ്രതി സന്ദീപ്
ഡോ വന്ദന ദാസ്, പ്രതി സന്ദീപ്
Updated on
1 min read

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് ആക്രമണത്തിന് മുൻപ് ഫോണിൽ വിഡിയോ എടുത്തിരുന്നതായി പൊലീസ്. വിഡിയോ ഒരു സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയുടെ ഫോൺ പരിശോധിക്കും. തെളിവുകൾ ഫോണിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും.

പ്രതി ആ​ദ്യം ആക്രമിച്ചത് ഡോക്ടർ വന്ദനയെയാണ് എന്നാണ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാർക്ക് പരിക്കേറ്റത് എന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പ്രതി ആദ്യം ആക്രമിച്ചത് അയാളുടെ ബന്ധുവിനേയും പൊലീസുകാരേയുമാണെന്നാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പൊലീസ് പറഞ്ഞിരുന്നത്.

ബഹളം കേട്ട് ഇവിടേക്ക് എത്തിയ ഡോ. വന്ദനയെ ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായാണ് എഫ്ഐആർ.  ഡ്രസ്സിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക സന്ദീപ് പെട്ടെന്ന് കൈക്കലാക്കുകയും വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ 'നിന്നെയൊക്കെ കുത്തിക്കൊല്ലുമെടീ' എന്ന് ആക്രോശിച്ച് പിന്തുടര്‍ന്നു.

ഒബ്‌സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറി ഡോക്ടറെ നിരവധി പ്രവശ്യം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് അവശയായി തറയില്‍ വീണ ഡോക്ടറെ പ്രതി തറയിലിട്ട് വീണ്ടും കുത്തി. ഇത് കണ്ട് തടയാനെത്തിയ പൊലീസുകാരേയും ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും പ്രതി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അടിച്ച് തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com