'ഇനി സമയത്ത് എത്തും'; ഏറ്റുമാനൂര്‍ -ചിങ്ങവനം രണ്ടാം പാത തുറന്നു; ആദ്യം കടന്നുപോയത് പാലരുവി എക്‌സ്പ്രസ്

ഇതോടെ, പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: ഏറ്റുമാനൂര്‍ -ചിങ്ങവനം റൂട്ടിലെ ഇരട്ടപ്പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി. പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആണ് പുതിയ പാതയിലൂടെ ആദ്യം സര്‍വീസ് നടത്തിയത്. ഇതോടെ, പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തി. 

2019 ജൂണ്‍ 11നാണ് കോട്ടയം ഇരട്ടപ്പാത ജോലികള്‍ക്ക് തുടക്കംകുറിച്ചത്. 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം -ഏറ്റുമാനൂര്‍ റൂട്ടില്‍ പുതിയ പാത യാഥാര്‍ത്യമായതോടെ, മംഗലാപുരം മുതല്‍ തിരുവനന്തുപരം (കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയായി. ലൈനില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) നല്‍കിയിരിക്കുന്നത്.

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലിയാണ് ഇന്ന് തീര്‍ന്നത്. ഇന്നു വൈകിട്ട് ആറോടെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാത തുറന്നുകൊടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com