തൃശൂരില്‍ സിനിമാ നടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മ്മാണം; റെയ്ഡില്‍ 1200 ലിറ്റര്‍ പിടിച്ചെടുത്തു

പെരിങ്ങോട്ടുകരയില്‍ ഡോ. അനൂപ് ഉള്‍പ്പടെ ആറ് പേരാണ്  എക്‌സൈസിന്റെ പിടിയിലായത്.
അറസ്റ്റിലായ പ്രതികള്‍
അറസ്റ്റിലായ പ്രതികള്‍
Updated on
1 min read

തൃശൂര്‍: ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യം നിര്‍മ്മിക്കുന്ന സംഘത്തെ എക്‌സൈസ് പിടികൂടി. പെരിങ്ങോട്ടുകരയില്‍ ഡോ. അനൂപ് ഉള്‍പ്പടെ ആറ് പേരാണ്  എക്‌സൈസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ ഡോ. അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഹോട്ടലിന്റെ മറവില്‍ വന്‍തോതില്‍ വ്യാജമദ്യം നിര്‍മ്മിച്ചിരുന്ന പെരിങ്ങോട്ടുകരയിലെ കേന്ദ്രമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇരിങ്ങാലക്കുടയിലെ ഡോക്ടര്‍ അനുപിന്റെ നേതൃത്വത്തിലായിരുന്നു വ്യാജമദ്യനിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായ ഡോക്ടര്‍ സിനിമകളിലും അഭിനയിച്ചിരുന്നു.

എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഇവിടെ നിന്നും 1200 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്നും സ്പിരിറ്റ് എത്തിച്ച് ഇവിടെ നിന്നും മദ്യം ഉണ്ടാക്കി വ്യാജലേബല്‍ ഒട്ടിച്ച് വില്‍പ്പന നടത്താനായിരുന്നു ഇവരുടെ ശ്രമം. ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷങ്ങളുടെ മറവില്‍ വന്‍ലാഭം പ്രതീക്ഷിച്ചാണ് ഇത്തരത്തില്‍ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ നടത്തിയ റെയ്ഡിലാണ്  വ്യാജമദ്യം പിടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com