'പെന്‍ഷന്‍ കാശ് സൂക്ഷിച്ചുവച്ചതാണ്, മുത്തച്ഛന്‍ തരുന്നതാണെന്നു കൂട്ടിക്കോളൂ; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപയെടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു'

വിഎസിന്റെ ജീവിതം വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നും കുറിപ്പില്‍ പറയുന്നു.
VS Achuthanandan
വി.എസ്. അച്യുതാനന്ദന്‍
Updated on
2 min read

തിരുവനന്തപുരം: കര്‍ക്കശക്കാരനായ കമ്യൂണിസ്റ്റും വിട്ടുവീഴ്ചയില്ലാത്ത പോരാളിമായിരുന്ന വിഎസ് അച്യൂതാനന്ദന്‍റെ വിടവാങ്ങലില്‍ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍, കാര്‍ക്കശ്യത്തിനുള്ളില്‍ അധികമൊന്നും പുറത്തുവരാതെ ഒളിഞ്ഞിരുന്ന വിഎസിന്‍റെ മറ്റൊരു ചിത്രം അവതരിപ്പിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്. സൂര്യനെല്ലിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനുഭവമാണ് സുജ സൂസന്‍ ജോര്‍ജ് പങ്കുവയ്ക്കുന്നത്.

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വിഎസ് പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണെന്ന് പറഞ്ഞ് കുടുംബത്തിന് ഒരു ലക്ഷം രൂപ കൈയ്യില്‍ വെച്ചുനല്‍കിയെന്ന് സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു. പണം വാങ്ങാന്‍ മടിച്ചപ്പോള്‍ വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞത്..'ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.' എന്ന് പറഞ്ഞതായും സുജ സൂസന്‍ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു. ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്. അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.'

വിഎസിന്റെ ജീവിതം വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നും സാമൂഹ്യമാധ്യമ കുറിപ്പില്‍ പറയുന്നു.

VS Achuthanandan
വിഎസിന്റെ മടക്കം; പൊതുദർശനം, വിലാപയാത്ര; തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

സുജ സൂസന്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വി എസ്.....നിരന്തരം തളിര്‍ക്കുന്ന വന്‍മരമായിരുന്നു.

---------------------------------

ഒരു നൂറ്റാണ്ട് കടന്നു പോയ ജീവിതം.അതൊരു വ്യക്തിയുടെയോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയോ ചരിത്രമായിരുന്നില്ല. കേരളത്തിന്റെ മാറ്റത്തിന്റെ ചരിത്രമായിരുന്നു.കണ്ണേ ,കരളേ വിഎസേ,ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ എന്ന് തൊണ്ട പൊട്ടി,തൊണ്ട ഇടറി ,കണ്ണ് നിറഞ്ഞ് ,ജീവന്റെ ആഴത്തില്‍ നിന്ന് ഉതിര്‍ന്ന മുദ്രാവാക്യങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദങ്ങളുടെ ഇടിമുഴക്കമായിരുന്നു. പലപ്പോഴും ആ പ്രകമ്പനങ്ങള്‍ എന്റെ ഹൃദയത്തെയും ഭേദിച്ച് കടന്നു പോയിട്ടുണ്ട്.വിറകൊണ്ട് നിന്നിട്ടുണ്ട് ഞാനും.

സൂര്യനെല്ലി കേസും വിഎസും

------------------------------------------------

അത് വലിയൊരു ചരിത്രമാണ്.അതിലെ അവസാന ഖണ്ഡമാണ് ഇവിടെ കുറിക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലം. ഒരു ദിവസം എനിക്ക് വന്ന ഒരു ഫോണ്‍വിളി വിഎസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന് എന്നെ നേരിട്ട് കണ്ട് സൂര്യനെല്ലി കേസിനെ കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. അങ്ങനെ കുട്ടനാട് പാര്‍ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കണ്ട് ദീര്‍ഘമായി സംസാരിച്ചു. ഞാനത്ര അടുത്തിരുന്ന് വിഎസിനെ ആദ്യം കാണുകയാണ്. ടോണ്‍ഡ് ബോഡി. തിളങ്ങുന്ന ത്വക്ക്. നരകേറി കറുപ്പ് മായാന്‍ ഇനിയുമേറെയുണ്ട് ബാക്കി .പ്രായം 85നു മേല്‍.

അതിന് അടുത്ത ആഴ്ച വിഎസ് ചെങ്ങനാശേരിയിലെ അവരുടെ വീട് സന്ദര്‍ശിച്ചു. അടച്ചിട്ട മുറിയിലിരുന്ന് മാതാപിതാക്കളോടും അവളോടും സംസാരിച്ചു. അവരുടെ സങ്കടങ്ങളെ ആറ്റിത്തണുപ്പിച്ചു. പുറമെ നിന്ന് ഞാന്‍ മാത്രം. വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു. വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു.

''ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്.'' അതാണ് വിഎസ്. അങ്ങനെയായിരുന്നു വി എസ്.

വിട ! ഈ നൂറ്റാണ്ടിന്റെ നായകന്..

Summary

VS Achuthanandan:'VS opened the bag and took out one lakh rupees and gave it to her father'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com