ഫുട്‌ബോള്‍ ഫൈനല്‍ മത്സരം; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതിയുള്ളത്.
FIFA World Cup 2026 Final
FIFA World Cup 2026 Final ANI
Updated on
1 min read

തിരുവനന്തപുരം: ഫിഫ ഫുട്ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കോഴിക്കോടും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ മന്ത്രി പി സി വിഷ്ണുനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനത്തിലേക്കെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തീയറ്ററുകളിലാണ് പ്രദര്‍ശനം നടത്താന്‍ അനുമതിയുള്ളത്.

കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് സ്‌ക്രീനുകളിലാണ് പ്രദര്‍ശനം ഉണ്ടാവുക. തിരുവനന്തപുരത്ത് കൈരളിയിലും നിളയിലും പ്രദര്‍ശനമുണ്ടാകും. കായിക പ്രേമികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. അതേസമയം, ഫുട്ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കള്‍) അവധി നല്‍കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു.

ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഫൈനല്‍ മത്സരം നടക്കുന്നതിനാല്‍ നാളെ അവധി വേണമെന്ന ആവശ്യവുമായി കുട്ടികള്‍ അടക്കം രംഗത്തെത്തിയിരുന്നു. വളരെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ മത്സരം കാണുന്നത്. വ്യാപകമായി ആവശ്യം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും അനുമതി വാങ്ങി അവധി പ്രഖ്യാപിക്കുകയായിരുന്നു.

FIFA World Cup 2026 Final
മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ് ?; തിരിച്ചടിച്ച് സുകുമാരന്‍ നായര്‍
FIFA World Cup 2026 Final
എവിടെയായാലും ഏകാധിപതികള്‍ തകരും, 'സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ'; എന്‍എസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാര്‍
FIFA World Cup 2026 Final
വിഎസ് അനുസ്മരണമല്ല, വില്ലനായത് 'കള്ളൻ വിജയൻ'; ദേശാഭിമാനി വാരാന്തപ്പതിപ്പ് പൂഴ്ത്തിയതിന് പിന്നിൽ
Summary

FIFA World Cup Final to Be Screened at Government Theatres

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com