

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ പരാതിക്കാരിക്കു നേരെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. ഇത്രനാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?, അതോ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്‍മാരായ കൂടുതല്‍ പേരേ അറസ്റ്റ് ചെയ്യാതിരിക്കാനോയെന്ന് ശ്രീലേഖ കുറിപ്പില്‍ ചോദിക്കുന്നു. നിലപാട് വിവാദമായതോടെ ഫെയ്‌സ്ബുക്ക് കുറിപ്പ് തിരുത്തി.
'ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...ഇത്ര നാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!. ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി എന്ന ആശങ്ക മാത്രം!. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?. ഞാനൊരമ്മയാണ്, മുന്‍ പോലീസുദ്യോഗസ്ഥയാണ്.... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലത്തമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!' - തിരുത്തിയ കുറിപ്പില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates