'പുറത്തുപോകണ്ട എന്ന് മുഖ്യമന്ത്രി വിചാരിച്ചാല്‍ ആ വിവരം പുറത്തുപോകില്ല'; ഹേമ കമ്മിറ്റി വിവാദങ്ങളില്‍ മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിനു താല്പര്യമില്ലെങ്കില്‍ അങ്ങനെയൊരു അപേക്ഷ വിവരാവകാശ കമ്മീഷന് മുന്നിലെത്തുകയില്ല
Former State Information Commissioner Dr. A Abdul Hakim
Former State Information Commissioner Dr. A Abdul Hakim talk about hema committee reportSpecial Arrangement
Updated on
1 min read

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ സമീപകാലത്ത് സജീവ ചര്‍ച്ചകളില്‍ ഇടം പിടിച്ച വിഷയങ്ങളില്‍ ഡോ. എ അബ്ദുല്‍ ഹക്കീം മനസുതുറക്കുന്നത്.

Former State Information Commissioner Dr. A Abdul Hakim
'എത്തിയത് നന്ദിപറയാന്‍', രാജീവ് ചന്ദ്രശേഖറുമായി ഡല്‍ഹിയില്‍ കന്യാസ്ത്രീകളുടെ കൂടിക്കാഴ്ച

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരിഗണിച്ച അപേക്ഷ കൈരളി ചാനല്‍ ന്യൂസ് എഡിറ്ററുടേതാണ്. ആ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിനു താല്പര്യമില്ലെങ്കില്‍ അങ്ങനെയൊരു അപേക്ഷ വിവരാവകാശ കമ്മീഷന് മുന്നിലെത്തുകയില്ല. ഒരു കാര്യം പുറത്തുപോകണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ കമ്മിഷനല്ല ആരു വിചാരിച്ചാലും ആ വിവരം പുറത്തുപോകില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു. തന്റെ അനുഭവത്തില്‍ ഏറ്റവും സ്ട്രോംഗ്, ബോള്‍ഡ് ആന്റ് എഫിഷ്യന്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും ഡോ. എ. അബ്ദുല്‍ ഹക്കീം വ്യക്തമാക്കുന്നു.

Former State Information Commissioner Dr. A Abdul Hakim
'ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല; അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം'

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഈ അസംഘടിത മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും കമ്മിറ്റിയെ നിയോഗിച്ചത്. 2019 ഡിസംബര്‍ 31-നാണ് ജസ്റ്റിസ് ഹേമ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആദ്യത്തെ വിവരാവകാശ അപേക്ഷ ജനുവരി 11-നു തന്നെ വന്നു. അതിനിടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍പോലും ഒരു നടപടികളും നടന്നിട്ടുണ്ടാകില്ലെന്നും ഡോ. എ. അബ്ദുല്‍ ഹക്കീം പറയുന്നു. എന്നാല്‍, വിവരാവകാശ കമ്മീഷണര്‍ എന്ന നിലയില്‍ താന്‍ പുറപ്പെടുവിച്ച ജീവല്‍ഗന്ധിയായ പല വിധികളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുങ്ങിപ്പോയി എന്നും ഡോ. എ. അബ്ദുല്‍ ഹക്കീം ചൂണ്ടിക്കാട്ടുന്നു.

മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീമിന്റെ അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍.

Summary

Former State Information Commissioner Dr. A Abdul Hakim talk about hema committee report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com