ശുചിമുറിയിലും രക്തം കണ്ടു; ട്രെയിനില്‍ ഭ്രൂണം കണ്ടെത്തിയതില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്കും

ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
train service
found foetus on train; Investigation to be extended outside the stateപ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ : ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ആന്ധ്ര, തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിലവില്‍ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭ്രൂണം മലയാളിയുടേത് അല്ലെന്നാണ് പ്രാഥമിക നിഗമനം.

ഓഗസ്റ്റ് 14 ന്ന് രാത്രിയാണ് സര്‍വീസ് കഴിഞ്ഞ് എത്തിയ ധന്‍ബാദ് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിലാണ് നാല് മാസത്തോളം വളര്‍ച്ച എത്തിയ ഭ്രൂണം കണ്ടെത്തിയത്. ട്രെയിനിന്റെ ശുചി മുറിയിലും രക്തം കണ്ടതായി ശുചീകരണതൊഴിലാളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആര്‍ത്തവ രക്തമോ മറ്റോ ആയിരിക്കുമെന്ന് കരുതി ശുചിമുറി വൃത്തിയാക്കി. മറ്റു അസ്വഭാവികത തോന്നിയിരുന്നില്ല. ഇതിന് ശേഷമാണ് ഭ്രൂണം വേസ്റ്റ് ബിന്നില്‍ കണ്ടതെന്നും ശുചീകരണ തൊഴിലാളി നല്‍കിയ മൊഴിയില്‍ പറയുന്നു. ട്രെയിനില്‍ വച്ച് സ്വാഭാവികമായി അബോര്‍ഷന്‍ സംഭവിച്ചതോ അതല്ല മെഡിസിന്‍ എടുത്ത ശേഷം അബോര്‍ഷന്‍ സമയത്ത് അതൊളിപ്പിക്കാന്‍ ട്രെയിന്‍ തെരഞ്ഞെടുത്തതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

train service
കനത്ത മഴ; പാലക്കാട് ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

ട്രെയിനിന്റെ ട 3, ട 4 കോച്ചുകളില്‍ സഞ്ചരിച്ചവരുടെ പ്രാഥമിക വിവരങ്ങള്‍ ഇതിനോടകം പൊലിസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് സീറ്റുകളില്‍ നിന്ന് രക്ത ക്കറ കണ്ടെത്തിരുന്നു. നിലവില്‍ ആന്ധ്ര, തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ ഉടന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

train service
മഴ തുടരും; വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറിടത്ത് യെല്ലോ
Summary

found foetus on train; Investigation to be extended outside the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com