സ്ഥലം വിറ്റ് മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങി, ആഭരണങ്ങള്‍ മോഷണം പോയി; അന്വേഷണം 

ആകെയുണ്ടായിരുന്ന പത്തുസെന്റ് സ്ഥലം വിറ്റ് മകളുടെ വിവാഹത്തിനായി വാങ്ങി വെച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കല്‍പ്പറ്റ: ആകെയുണ്ടായിരുന്ന പത്തുസെന്റ് സ്ഥലം വിറ്റ് മകളുടെ വിവാഹത്തിനായി വാങ്ങി വെച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. വയനാട്ടില്‍ മുട്ടില്‍ മാണ്ടാടിലെ വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. പത്തു പവനോളം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം 25ന് നടക്കുന്ന മകള്‍ സാജിതയുടെ വിവാഹത്തിനായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കുടുംബത്തിനുണ്ടായിരുന്ന 10 സെന്റ് ഭൂമി വിറ്റാണ് വിവാഹത്തിന് പത്തു പവനോളം സ്വര്‍ണം വാങ്ങിയത്.

വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷം വാതിലില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയായിരുന്നു. കിടപ്പുമുറിയിലെ അലമാര തുറന്നു കിടന്നിരുന്നു. പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കല്‍പ്പറ്റ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

സംഭവ സമയത്ത് പാത്തുമ്മയും മകള്‍ സാജിതയും മൂത്ത മകളുടെ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ അടുക്കളയുടെ ഭാഗത്തുള്ള ഓട് മാറ്റിയാണ് വീടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com