ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ, മണിക്കൂറില്‍ 300 പേര്‍ വീതം; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്
guruvayur temple
guruvayur templeഫയല്‍
Edited By:
Updated on
1 min read

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് നാലുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് വിര്‍ച്വല്‍ ക്യൂ നടപ്പാക്കുന്നത്.

ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജയില്ലാത്ത ചൊവ്വാഴ്ചയും വ്യാഴാഴ്ചയും മാത്രമാണ് വിര്‍ച്വല്‍ ക്യൂ. രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയും ഓരോ മണിക്കൂര്‍ വീതമായിരിക്കും വിര്‍ച്വല്‍ ക്യൂ. ഓരോ സ്ലോട്ടിലും 300 പേരെ വീതം അനുവദിക്കും.

ബുക്കിങ് സമയം:

രാവിലെ: 7,8,9,10

ഉച്ചയ്ക്ക്: 12,1

വൈകീട്ട്: 4,5

ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ ബുക്ക് ചെയ്യാം. ഓരോ മണിക്കൂറിലും 300 പേര്‍ക്കാണ് പ്രവേശനം.

ബുക്കിങ്ങിന്: guruvayurdevaswom.in

ബുക്കിങ് ഇങ്ങനെ

വിര്‍ച്വല്‍ ദര്‍ശനത്തിന് guruvayurdevaswom.in എന്ന വിലാസത്തിലാണ് ബുക്ക് ചെയ്യേണ്ടത്. അതില്‍ വിര്‍ച്വല്‍ ദര്‍ശന്‍ എന്ന് ടൈപ്പ് ചെയ്താല്‍ മൊബൈല്‍ നമ്പറും ഒടിപിയും ചോദിക്കും. പേജ് തുറന്നാല്‍ പേര്, ദര്‍ശനം ഉദ്ദേശിക്കുന്ന സ്ലോട്ട്, മൊത്തം എത്രപേര്‍, അവരുടെ നക്ഷത്രം, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കണ്‍ഫര്‍മേഷന്‍ കിട്ടിയാല്‍ അതിന്റെ പ്രിന്റ് കോപ്പി ദര്‍ശന സമയത്ത് കാണിക്കണം. മണിക്കൂറുകള്‍ വരി നില്‍ക്കാതെ സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വിര്‍ച്വല്‍ ക്യൂ.

guruvayur temple
'ജി സുധാകരന്‍ നിഷ്‌കളങ്കന്‍, അകത്ത് ഒന്നു വെച്ച് പുറത്ത് മറ്റൊന്ന് പറയാറില്ല'
guruvayur temple
കോണ്‍ഗ്രസ്- സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്റെ വിമര്‍ശനം
Summary

Guruvayur virtual queue booking details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com