'സര്‍ക്കാരിന്റെ നയപരമായ കാര്യം'; മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന ഹര്‍ജി തള്ളി

പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്നു കോടതി
ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇതു സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്നു കോടതി നിരീക്ഷിച്ചു.

മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നിയമനം പിഎസ്‌സി വഴി ആക്കണമെന്നും രണ്ടു വര്‍ഷം മാത്രം ജോലി ചെയ്തവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

പെഴ്‌സനല്‍ സ്റ്റാഫ് വിശ്വസ്തര്‍ ആയിരിക്കണമെന്നത് തള്ളാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. പഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. നിയമനം പിഎസ്‌സി വഴി ആക്കണമെന്ന വാദം പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. അതേസമയം പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കേണ്ടതുണ്ട്. കണക്കില്ലാത്ത ആളുകളെ പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതു ശരിയല്ല. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പഴ്‌സനല്‍ സ്റ്റാഫിനും ഇതു ബാധകമാണെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com