'പെൺകുട്ടി എന്തുകൊണ്ട് പരാതി നല്‍കിയില്ല, ഈ ഫീല്‍ഡില്‍ ഒട്ടും എക്‌സ്പീരിയന്‍സ് ഇല്ലാത്ത ആളാണ് ഞാന്‍'

ഹുലിന് പരോക്ഷ പിന്തുണ നല്‍കിക്കൊണ്ടാണ് മുരളീധരന്‍ പ്രതികരിച്ചത്.
K Muraleedharan
കെ മുരളീധരന്‍/K Muraleedharanspecial arrangement
Updated on
1 min read

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരാ ആരോപണങ്ങളില്‍ യുവതിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത് പത്രസമ്മേളനത്തില്‍ ആയിരുന്നില്ലെന്നും എന്തുകൊണ്ട് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന് പരോക്ഷ പിന്തുണ നല്‍കിക്കൊണ്ടാണ് മുരളീധരന്‍ പ്രതികരിച്ചത്.

'നിയമനടപടികളായിരുന്നു പെണ്‍കുട്ടി സ്വീകരിക്കേണ്ടിയിരുന്നത്. എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല? പൊലീസില്‍ വിശ്വാസം ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ട്? പത്രസമ്മേളനം വിളിച്ച് ബഹളം ഉണ്ടാക്കിയത് കോടതിയില്‍നിന്നുള്ള ചോദ്യങ്ങളെ പേടിച്ചാണ്. മുമ്പ് ചില കേസുകളില്‍ കോടതി ചോദിച്ചതുപോലെ ഇത്രയും കാലം എവിടെ ആയിരുന്നു എന്ന ചോദ്യം ഉണ്ടാകും. പേര് പറയാന്‍ ധൈര്യമില്ല, എന്തിനാണ് ഭയപ്പെടുന്നത്. നാലു കാലും തുമ്പിക്കൈയും കൊമ്പുമുള്ള ജീവി സിംഹവും കരടിയുമൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം', കെ. മുരളീധരന്‍ പറഞ്ഞു.

K Muraleedharan
'ഇത് കല്യാണിക്കുട്ടിയമ്മയുടെ ശാപം; സ്ത്രീകളുടെ കൈകൊണ്ടുതന്നെ അയാള്‍ ഇല്ലാതാകും'

'പെണ്‍കുട്ടി പത്രസമ്മേളനം നടത്തിയ ഉടനെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപിയുടെ മാര്‍ച്ച്. ജനങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തിയ വ്യക്തിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇതൊക്കെ തിരക്കഥയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാഞ്ഞിട്ടല്ല. പക്ഷെ പൊതുപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമായിരിക്കണം എന്ന ഒറ്റക്കാരണംകൊണ്ട് പാര്‍ട്ടി ഇക്കാര്യം ?ഗൗരവത്തില്‍ ചിന്തിച്ച് നടപടി സ്വീകരിക്കും. ദേശീയ നേതൃത്വം വേണ്ട രീതിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ശബ്ദസന്ദേശവും പുറത്തുവന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ ഈ ഫീല്‍ഡില്‍ ഒട്ടും എക്‌സ്പീരിയന്‍സ് ഇല്ലാത്ത ആളാണ് ഞാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അറിയാത്ത സബ്ജക്ട് പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനുള്ള വിഷയം ഞാന്‍ പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Summary

K. Muraleedharan Questions Allegations Against Rahul Mankoottathil,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com