'പിണറായിയുടേത് നല്ല പ്രോത്സാഹനം, നൂറ് ശതമാനം നെഞ്ചേറ്റുന്നു; എന്നെ ബിജെപിയിലേക്ക് ക്ഷണിക്കാന്‍ ഗഡ്സുള്ള നേതാക്കള്‍ ഇല്ല'

ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുമെന്നതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത്. പാര്‍ലമെന്റിനെക്കാള്‍ ഇഷ്ടം നിയമസഭയാണ്. മന്ത്രിയാകാന്‍ ആഗ്രഹിച്ചെന്നും സുധാകരന്‍
K Sudhakaran
K Sudhakaranfile
Updated on
1 min read

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നും എന്നാല്‍ ചില നേതാക്കളുടെ നിലപാട് അത് നശിപ്പിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. താന്‍ പാര്‍ട്ടിക്ക് അതീതനാണെന്ന് പറഞ്ഞ പിണറായിയുടെ അഭിപ്രായം നെഞ്ചേറ്റുന്നു. പിണറായി ആണ് പറഞ്ഞത് എന്നതുകൊണ്ട് എതിര്‍ക്കേണ്ട കാര്യമില്ലല്ലോയെന്നും പിണറായിയുടേത് തനിക്ക് പ്രോത്സാഹനമാണെന്നും കെ സുധാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍.

K Sudhakaran
പ്രായത്തില്‍ ചെറുപ്പം 25കാരി ആതിര'ക്കുട്ടി'; 40 വയസ്സില്‍ താഴെയുള്ളവര്‍ 39; അറിയാം സ്ഥാനാര്‍ഥികളിലെ യുവപ്രാതിനിധ്യം

പിണറായി വിജയന്റെ ആ ആഭിപ്രായം നൂറ് ശതമാനം നെഞ്ചിലേറ്റുന്നു. പിണറായി വിജയന്‍ പറഞ്ഞതുകൊണ്ട് അത് ശരിയല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണ്. അത് എനിക്ക് നല്ല പ്രോത്സാഹനമാണ്. മുഖ്യമന്ത്രിയോട് അന്ധമായ ശത്രുത അവശ്യമില്ല. എപ്പോഴും സംസാരിക്കാറൊന്നുമില്ല. നേരില്‍ കണ്ടാല്‍ സംസാരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

K Sudhakaran
'110 സീറ്റ് നേടും; ഇടതുസര്‍ക്കാര്‍ മൂന്നാം ടേമിലേക്ക്; അഞ്ച് ആള്‍ പോയാല്‍ പ്രശ്‌നമല്ല'

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. തടസ്സമായത് ആരുടെയോ പരാതിയാണെന്നും പരാതി നല്‍കിയവരെ തനിക്ക് അറിയാമെന്നും അതിനെ കുറിച്ച് കൂടുതല്‍ ഇപ്പോള്‍ സംസാരിക്കാനില്ലെന്നും സുധാകരന്‍ പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുമെന്നതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത്. പാര്‍ലമെന്റിനെക്കാള്‍ ഇഷ്ടം നിയമസഭയാണ്. മന്ത്രിയാകാന്‍ ആഗ്രഹിച്ചെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് അറിയിപ്പെടുന്ന ശത്രുക്കള്‍ തനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരുകാലത്തും ബിജെപിയില്‍ പോകില്ല. തന്റെ അച്ഛന്‍ കോണ്‍ഗ്രസിലൂടെ വളര്‍ന്നുവന്ന ആളാണ്. അത് കണ്ട് വളര്‍ന്ന ആളാണ്. ഒന്‍പതാം വയസില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രകടനം നടത്തിയ ആളാണ് താന്‍. എന്നെ ഒരു നേതാവും കണ്ട് സംസാരിച്ചിട്ടുമില്ല, ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുമില്ല. അതിന് ഗഡ്‌സ് ഉള്ള ബിജെപി നേതാക്കള്‍ ഒന്നും ഇവിടെയില്ലെന്നും സുധാകരന്‍ പറഞ്ഞു.

Summary

K Sudhakaran says he accepts Pinarayi's opinion 100%

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com