'ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്കറിയാം'; വിഡി സതീശന്‍ മാപ്പുപറയണം; രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി അറിയിച്ചു.
Kadakampally Surendran
കടകംപള്ളി സുരേന്ദ്രന്‍
Updated on
1 min read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍. ശബരിമല യിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് നോട്ടീസ്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കടകംപള്ളി അറിയിച്ചു.

Kadakampally Surendran
നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ശബരമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു വിഡി സതീശന്‍ ആരോപിച്ചത്. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

Kadakampally Surendran
'രണ്ടു കൈയും ഇല്ലാത്തവന്റെ...'; ഭിന്നശേഷിക്കാരെ അവഹേളിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

സതീശന്റെ ആരോപണത്തിനെതിരെ കടകംപള്ളി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് മാനസിക നില തെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. അധികാരത്തോടുള്ള ആര്‍ത്തി മൂത്ത് എന്ത് നുണയും പരസ്യമായി വിളിച്ചു പറയുന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് അധഃപതിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന് തന്റേടം ഉണ്ടെങ്കില്‍ അഭിമാനം ഉണ്ടെങ്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുവാന്‍ വെല്ലുവിളിക്കുന്നു. ഇല്ലെങ്കില്‍ അദ്ദേഹം രാഷ്ട്രീയ വനവാസത്തിനു പോകാന്‍ തയ്യാറാവണമെന്നും കടകംപള്ളി പറഞ്ഞു.

Summary

Kadakampally Surendran files legal notice to vd satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com