'ഇന്നു കാണുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ് യുവിന്റെ പോരാട്ടവീര്യം തന്നെ'

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കുറിപ്പ്
K C Venugopal
കെ സി വേണു​ഗോപാൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രി വിഡി സതീശന്‍- കെഎസ് യു പോരിനിടെ, കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കുറിപ്പ്. കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന കാലത്ത് സഹപ്രവര്‍ത്തകരായിരുന്ന പ്രഫുലചന്ദ്രന്‍, മാരായമുട്ടം സുരേഷ് എന്നിവരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് കെ എസ് യുവിന്റെ ചരിത്രവും അനുസ്മരിക്കുന്നത്.

K C Venugopal
പ്ലീഡർ നിയമനത്തിൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; മുഖ്യമന്ത്രി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ വിഴുപ്പലക്കൽ

കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് കാലഘട്ടങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച രണ്ട് സഹപ്രവര്‍ത്തകരുടെ വേര്‍പാട് മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല. മൂന്നരപ്പതിറ്റാണ്ട് കാലം മുന്‍പുള്ള ചോരമണം നിറഞ്ഞ ഓര്‍മകളാണ് മരണവിവരം കേട്ടതോടെ തിരയടിച്ചെത്തിയത്. 1989ല്‍ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാര്‍ഥി സംഘടനയുടെ വളര്‍ച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു.

കെഎസ്‌യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേര്‍ത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും കെഎസ്യുവിന്റെ പോരാട്ടവീര്യം തന്നെ. മാരായമുട്ടം സുരേഷും വിദ്യാര്‍ത്ഥി യുവജന സമരമുഖങ്ങളില്‍ നെഞ്ചുവിരിച്ചുനിന്ന് പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും സംരക്ഷിച്ച നേതാവാണ്. കെ സി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

K C Venugopal
'ഒന്നുകില്‍ സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ സര്‍ക്കാരിന് കവചം തീര്‍ക്കുക; കുമ്പിടി ആവണ്ട...'
K C Venugopal
കെഎസ് യു പ്രസിഡന്റിനെ കണ്ടഭാവം നടിക്കാതെ മുഖ്യമന്ത്രി; സമുന്നതരെ കാണുമ്പോള്‍ ചിരിക്കുക താൻ പഠിച്ച രാഷ്ട്രീയം: അലോഷ്യസ് സേവ്യർ
K C Venugopal
'ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ല'; കപ്പൽ നിർമ്മാണ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Summary

AICC General Secretary KC Venugopal recalls the history of KSU

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com