

തിരുവനന്തപുരം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് ഇന്നു കൊട്ടാരക്കര കോടതിയില്‍ നല്‍കിയേക്കും. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം ആര്‍ അനിതാകുമാരി (45), മകള്‍ പി അനുപമ (20) എന്നിവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികളെ പിടികൂടുന്ന സമയത്ത് അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ അടൂര്‍ കെഎപി ക്യാംപില്‍ നിന്നു കൊട്ടാരക്കര റൂറല്‍ എസ്പി ഓഫിസില്‍ എത്തിച്ചു ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വെളളിയാഴ്ച പിടിയിലായ പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്കാണ് ആദ്യം അയച്ചത്. പിന്നീട് ഡിഐജിയുടെ ഉത്തരവ് അനുസരിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അഡ്മിഷന്‍ സെല്ലില്‍ പ്രവേശിപ്പിച്ച പത്മകുമാറിനെ ഇന്ന് ജയില്‍ മുറിയിലേക്ക് മാറ്റും.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് അനിതകുമാരിയെയും മകളെയും താമസിപ്പിച്ചിരിക്കുന്നത്. 27നു വൈകിട്ടാണ് ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മുങ്ങിയ പ്രതികളെ തമിഴ്‌നാട്ടില്‍ നിന്നാണ് കേരള പൊലീസ് പിടികൂടുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates