ട്രെയിന്‍ തീവെപ്പ് അന്വേഷണത്തിന് 40 അംഗ പ്രത്യേക ടീം; എഡിജിപി അജിത് കുമാര്‍ തലവന്‍;  പ്രതി നോയിഡ സ്വദേശിയെന്ന് സൂചന

ട്രാക്കില്‍ നിന്നു കിട്ടിയ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ സിം ഉണ്ടായിരുന്നില്ല
പ്രതിയുടെ രേഖാചിത്രം, പൊലീസ് പരിശോധന നടത്തുന്നു
പ്രതിയുടെ രേഖാചിത്രം, പൊലീസ് പരിശോധന നടത്തുന്നു
Updated on
1 min read

കോഴിക്കോട്:  ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന് തീ വെച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. 40 അംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഇതില്‍ അഞ്ച് എസിപിമാരും എട്ടുസര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു. 

പ്രതിയെ സംബന്ധിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നും ഡിജിപി പറഞ്ഞു. പ്രതി ഉത്തരേന്ത്യക്കാരന്‍ തന്നെയാണെന്ന് പൊലീസ് നിഗമനത്തിലെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയിലുള്ള ആളാണ് പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

ട്രാക്കില്‍ നിന്നു കിട്ടിയ ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ സിം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഈ ഫോണില്‍ ഏതൊക്കെ സിം ഉപയോഗിച്ചിരുന്നു എന്ന് പൊലീസ് പരിശോധിച്ചു. അപ്പോഴാണ് ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നുള്ള സിം ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com