സിപിഐയെ പുകഴ്ത്തി കെപിഎ മജീദ്; എൽഡിഎഫിലെ അവഗണനയാണ് ചൂണ്ടിക്കാട്ടിയതെന്ന് കുഞ്ഞാലിക്കുട്ടിയും സലാമും

'സിപിഎമ്മിന്റെ വലയിൽപ്പെട്ട് സിപിഐ കോലായിലേക്ക് തള്ളപ്പെട്ടു'; അച്യുതമേനോൻ ഭരണകാലത്തെ ഓർമ്മിപ്പിച്ച് ലീഗ് മുഖപത്രത്തിൽ ലേഖനം
KPA Majeed Article Praises CPI
KPA Majeed Article Praises CPI
Edited By:
Updated on
2 min read

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഐ - സിപിഎം തർക്കം രൂക്ഷമായി തുടരുന്നതിനിടെ, സിപിഐയെ പ്രകീർത്തിച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെപിഎ. മജീദ് എഴുതിയ ലേഖനം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തി. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലാണ് സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തെ രൂക്ഷമായി വിമർശിച്ചും സിപിഐയുടെ പാരമ്പര്യത്തെ പുകഴ്ത്തിയും കെപിഎ മജീദ് ലേഖനമെഴുതിയത്. ലേഖനം പുറത്തുവന്നതിന് പിന്നാലെ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ, അത്തരമൊരു ക്ഷണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തി.

KPA Majeed Article Praises CPI
'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

കേരള രാഷ്ട്രീയത്തെക്കുറിച്ച് സാമാന്യ ധാരണയുള്ള ആരും തന്നെ സിപിഐ നേതാക്കൾ വെറും ഭൃത്യന്മാരാണെന്നോ സിപിഎമ്മിന്റെ ശാസനകൾ അന്ധമായി അനുസരിക്കുന്നവരാണെന്നോ കരുതുന്നില്ലെന്ന് കെപിഎ മജീദ് ലേഖനത്തിൽ വ്യക്തമാക്കുന്നു. ജയപരാജയങ്ങൾക്കപ്പുറം ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ സിപിഐക്ക് തനതായ വ്യക്തിത്വമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം സിപിഎം ഇല്ലാതെ തന്നെ പതിറ്റാണ്ടുകളോളം മുഖ്യമന്ത്രി പദം ഉൾപ്പെടെ വഹിച്ച് സിപിഐ അധികാരത്തിൽ തുടർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സിപിഎമ്മിന്റെ വലയിൽ വീണതോടെയാണ് സിപിഐ ഇന്ന് കോലായിലേക്ക് തള്ളപ്പെട്ടത്. കോൺഗ്രസും സിപിഐയും മുസ്ലിം ലീഗും ഒന്നിച്ച് ഭരിച്ച സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വികസന അടിത്തറ പാകിയതും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രസിദ്ധമായ 'കേരള മോഡൽ' രൂപപ്പെട്ടതും. സിപിഎം മാത്രമാണ് ഈ യാഥാർത്ഥ്യത്തെ അവഗണിക്കുന്നത്.

KPA Majeed Article Praises CPI
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 766 lottery result

തുടർന്ന് ആ രാഷ്ട്രീയ സമവാക്യത്തിൽ നിന്ന് മാറി സിപിഐ സിപിഐഎമ്മിനൊപ്പം ചേർന്നപ്പോഴും ഇരുപാർട്ടികളും പരസ്പരം ആത്മാഭിമാനത്തെ ചോദ്യം ചെയ്യാത്ത രീതിയിലുള്ള ആരോഗ്യകരമായ വിമർശനങ്ങളായിരുന്നു നടത്തിയിരുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ സർക്കാരിന്റെ നൂറുദിന ഭരണം തന്നെ കേരളത്തിലെ യഥാർത്ഥ ഇടതുപക്ഷം യുഡിഎഫ് ആണെന്ന് തെളിയിച്ചുകഴിഞ്ഞു. എൽഡിഎഫ് എന്ന ലേബൽ ഒട്ടിച്ചതുകൊണ്ട് മാത്രം ആരും ഇടതുപക്ഷമാവില്ലെന്ന് മനസ്സിലാക്കാൻ സിപിഐക്കെങ്കിലും സാധിക്കുമെന്നും മജീദ് കുറിച്ചു.

KPA Majeed Article Praises CPI
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മജീദിന്റെ ലേഖനം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നതല്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫിൽ സിപിഐ നേരിടുന്ന അവഗണന ചൂണ്ടിക്കാണിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സിപിഐ എൽഡിഎഫ് വിടാൻ തീരുമാനിച്ചാൽ മാത്രമേ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. മുന്നണി വിട്ട് യുഡിഎഫുമായി സഹകരിക്കാൻ അവർ തയ്യാറായാൽ മാത്രമേ അത്തരം ആലോചനകൾ നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

KPA Majeed Article Praises CPI
'ഒരുമിച്ച് വേദി പങ്കിട്ടാല്‍ ഒരുമതാചാരവും ലംഘിക്കപ്പെടുകയില്ല; കാലത്തിന് നിരക്കാത്ത പ്രസ്താവന' കാന്തപുരത്തിനെതിരെ കെകെ ശൈലജ

വിഷയത്തെ ലഘൂകരിച്ചുകൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഒരു അക്കാദമിക് കാഴ്ചപ്പാടിലാണ് മജീദ് കാര്യങ്ങൾ വിശകലനം ചെയ്തതെന്നും അദ്ദേഹം വിഷയം തുറന്നിടുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസും സിപിഐയും മുസ്ലിം ലീഗും ഒന്നിച്ചുനിന്ന കാലഘട്ടം കേരളത്തിന് മികച്ച ഭരണകാലമായിരുന്നു. മുന്നണി മാറ്റം ഏകപക്ഷീയമായി തീരുമാനിക്കേണ്ട ഒന്നല്ലെന്നും സിപിഐ തന്നെയാണ് ഇതിൽ സ്വയം തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

KPA Majeed Article Praises CPI
'യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, പോസ്റ്ററുകൾ പോലുമൊട്ടിച്ചില്ല'; ബേപ്പൂരിലെ പരാജയത്തിൽ പിവി അൻവർ
Summary

An article by Indian Union Muslim League (IUML) national vice president K.P.A. Majeed praising the CPI amid its ongoing rift with the CPI(M) over the Deputy Leader of the Opposition post in the Kerala Assembly has triggered intense political debates in the state.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com