ആൾമാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു മാറ്റി; രണ്ട് കെഎസ്ആർടിസി ജീവനക്കാർ പിടിയിൽ 

രാത്രി പത്ത് മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്‍റിന് പത്തനംതിട്ടയിൽ നിന്നു കൊടുത്തുവിട്ട ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇരുവരും കണ്ടക്ടറെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: ആൾമാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ. ആര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ കുളത്തുപ്പുഴ സ്വദേശി സജിമോൻ, തെന്മല സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്. തെന്മല പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. 

ഇക്കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്ത് മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്‍റിന് പത്തനംതിട്ടയിൽ നിന്നു കൊടുത്തുവിട്ട ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇരുവരും കണ്ടക്ടറെ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ലോട്ടറിന്‍റെ ഏജന്‍റിന്‍റെ ജീവനക്കാ‍ർ എന്ന പേരിലാണ് ഇരുവരും എത്തിയത്. 

അതേസമയം ലോട്ടറി മറ്റാരോ കൈക്കലാക്കിയെന്ന് മനസിലാക്കിയ ഏജന്‍റെ് പിന്നാലെ തെന്മല പൊലീസിൽ പരാതി നൽകി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. 

മാസങ്ങളായി ബസിൽ ലോട്ടറി കൊടുത്തു വിടുന്നത് നിരീക്ഷിച്ചതിന് ശേഷമാണ് ഇരുവരും മോഷണം നടത്തിയത്. പ്രതികളുടെ വീട്ടിൽ നിന്നു പൊലീസ് ലോട്ടറി കെട്ടുകൾ കണ്ടെടുത്തു. ആൾമാറാട്ടം, മോഷണം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com