'സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഈ പരാജയം സംഭവിക്കില്ലായിരുന്നു'; വിമര്‍ശനവുമായി എം മുകുന്ദന്‍- വിഡിയോ

തുടര്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതു സഹയാത്രികനായ നോവലിസ്റ്റ് എം മുകുന്ദന്‍
M Mukundan criticizes CPM
എം മുകുന്ദന്‍
Updated on
1 min read

കണ്ണൂര്‍: തുടര്‍ ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതു സഹയാത്രികനായ നോവലിസ്റ്റ് എം മുകുന്ദന്‍. എഴുത്തുകാരന്‍ സുകുമാര്‍ അഴീക്കോട് ഉണ്ടായിരുന്നുവെങ്കില്‍ സിപിഎമ്മിന് ഈ പരാജയം സംഭവിക്കില്ലായിരുന്നുവെന്ന് മുകുന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സുകുമാര്‍ അഴീക്കോട് ജന്മശതാബ്ദി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍, എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പാര്‍ട്ടിയിലെയും ഭരണാധികാരികളുടെ തെറ്റുകള്‍ തിരുത്താന്‍ സുകുമാര്‍ അഴീക്കോടിലെ പ്രഭാഷകന് കഴിയുമായിരുന്നു. അത്രമാത്രം ശക്തി അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുണ്ടായിരുന്നുവെന്നും എം മുകുന്ദന്‍ പറഞ്ഞു.

'രാഷ്ട്രീയത്തിലെ കുലപതികളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. അധികാരത്തില്‍ ഇരിക്കുന്നവരെ അദ്ദേഹം ഉന്നം വെച്ചിരുന്നു. കൂടുതല്‍ കലുഷമായ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. നമ്മള്‍ വിശ്വസിക്കുന്ന എല്ലാം തന്നെ നമ്മളെ കബളിപ്പിക്കുകയാണ്.'- എം മുകുന്ദന്‍ തുടര്‍ന്നു.

M Mukundan criticizes CPM
സ്‌കൂട്ടറിന്റെ മുന്‍വശത്ത് അനക്കം; നോക്കിയപ്പോള്‍ പാമ്പ്, ക്ലൈമാക്‌സില്‍ ആശ്വാസം- വിഡിയോ

പാര്‍ട്ടി സാഹിത്യമെഴുതാത്ത എഴുത്തുകാരനായതിനാലാണ് കഴിഞ്ഞ 10 വര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ സുകുമാര്‍ അഴീക്കോടിന് ഉചിതമായ സ്മാരകമുണ്ടാക്കാതിരുന്നതെന്നും എം മുകുന്ദന്‍ വിമര്‍ശിച്ചു. വരുന്ന സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സ്മാരകത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നതായും എം മുകുന്ദന്‍ പറഞ്ഞു.

M Mukundan criticizes CPM
'സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി ലീഗിന്റെ വഴിവിട്ട ഇടപെടല്‍'; അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍
Summary

M Mukundan criticizes CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com