ബം​ഗളൂരുവിലെ ഇരട്ട കൊലപാതകം; മരിച്ചവരിൽ ഒരാൾ മലയാളി 

കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്
കൊല്ലപ്പെട്ട വിനു കുമാർ, ഏറോണിക്‌സ് കമ്പനി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
കൊല്ലപ്പെട്ട വിനു കുമാർ, ഏറോണിക്‌സ് കമ്പനി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on
1 min read

ബം​ഗളൂരു: ബം​ഗളൂരുവിലെ ടെക് കമ്പനിയിൽ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തിൽ മരിച്ചവരിൽ ഒരാൾ മലയാളി. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്. ഏറോണിക്‌സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ആയിരുന്നു വിനു കുമാർ. ആക്രമണത്തിൽ കമ്പനി സിഇഒ ഫനീന്ദ്ര സുബ്രമണ്യയും കൊല്ലപ്പെട്ടു.

ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കമ്പനിയിൽ നിന്നും പുറത്താക്കിയ ഫെലി‌ക്സ് എന്ന യുവാവിന്റെ നേതൃത്വത്തിൽ മൂന്നം​ഗ സംഘം കമ്പനിയിൽ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കമ്പനിയിൽ നിന്നും പുറത്തായ ശേഷം ഫെലി‌ക്സ് സമാന ബിസിനസ് ആരംഭിച്ചിരുന്നു. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.  സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ട വിനു കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ‌ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേ​ഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com