

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്റെ ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴ് മണിക്കൂറാണ് കണ്ണനെ ചോദ്യം ചെയ്തത്. ഇഡി മാനസ്സികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കണ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു ഹിന്ദി സംസാരിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ മാനസ്സിക സമ്മര്‍ദം ചെലുത്തി. ഞാന്‍ ഈ ഭീഷണിക്ക് വഴങ്ങുന്ന ആളല്ലെന്ന് പറഞ്ഞു. അപ്പോള്‍ ജയിയില്‍ കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. തല്ലിയിട്ടില്ല, മാനസ്സികമായി പീഡിപ്പിച്ചു. അവര്‍ ചോദിക്കുന്ന ചോദ്യത്തിന് അവര്‍ ഉദ്ദേശിക്കുന്നത് പോലെ ഉത്തരം പറയിപ്പിക്കാനാണ് ശ്രമിച്ചത്.
കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാറുമായി 30 വര്‍ഷത്തെ പരിജയമുണ്ടെന്നും കണ്ണന് പറഞ്ഞു. 'ഒരു രൂപ അയാളില്‍ നിന്ന് വാങ്ങിയിട്ടില്ല. അങ്ങോട്ടും കൊടുക്കാനില്ല. അയാളുമായി സാമ്പത്തിക ഇടപാടില്ല. ഒരാളുമായി സുഹൃത്ബന്ധം പാടില്ല എന്നുണ്ടോ? വീണ്ടും 24-ാം തീയതി വരാന്‍ പറഞ്ഞിട്ടുണ്ട്, അന്ന് ഹാജരാകും'- അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് മരണം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates