

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താന്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഹിന്ദു - മുസ്ലിം വിവാഹം നടന്നാല്‍ മതേതരത്വമായെന്ന് അവര്‍ കരുതുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് നാസര്‍ ഫൈസിയുടെ പരാമര്‍ശം. ഹിന്ദു ആയ ആള്‍ മുസ്ലിമിനെ വിവാഹം കഴിച്ചാലേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നത്.
പ്രസംഗത്തില്‍ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസര്‍ ഫൈസി ഉന്നയിക്കുന്നത്. പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്‍മാരുടെ പിന്‍ബലത്തില്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്‌ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്‌ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസര്‍ ഫൈസി കൂടത്തായി പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates