ശബരിമലയിൽ നിറപുത്തരി പൂജ ; ഇന്നു മുതൽ ഭക്തർക്ക് പ്രവേശനം

വെർച്വൽ ക്യൂവിൽ ബുക്കു ചെയ്ത 15,000 പേർക്ക് വീതമാണ് പ്ര‌തിദിനം ദർശനാനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജ നടന്നു. പുലര്‍ച്ചെ 5.55നും 6.20നും ഇടയിലായിരുന്നു നിറപുത്തരിപൂജ. സന്നിധാനത്ത് വിളയിച്ച നെൽക്കതിരുകളാണ് പ്രധാനമായും ഇത്തവണ പൂജയ്ക്കെടുത്തത്. പൂജകൽ പൂർത്തിയാക്കിയശേഷം നെൽക്കതിരുകൾ ഭക്തർക്ക്  പ്രസാദമായി തന്ത്രി നൽകും. ഉച്ചപൂജയ്ക്ക് പുത്തരി കൊണ്ടുള്ള പായസവും അയ്യപ്പന് നിവേദിക്കും. 

ശബരിമല ചിങ്ങമാസ പൂജകൾക്കും നിറപുത്തരിക്കുമായി ഇന്നലെ വൈകീട്ടാണ് നട തുറന്നത്.  തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് നട തുറന്നത്. ഭക്തർക്ക് ഇന്ന‌ു പുലർച്ചെ മുതൽ പ്രവേശനം അനുവദിക്കും. 

വെർച്വൽ ക്യൂവിൽ ബുക്കു ചെയ്ത 15,000 പേർക്ക് വീതമാണ് പ്ര‌തിദിനം ദർശനാനുമതി. ആർടിപിസിആർ പരിശോധനയിൽ നെ​ഗറ്റീവ് ആയവർക്കും ദർശനത്തിനെത്താം. കോവിഡ് പരിശോധന നടത്താതെ വരുന്നതോ, സർട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂർ കഴിഞ്ഞവരോ ആയവർക്കു വേണ്ടി നിലയ്ക്കലിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഉണ്ടാകും. നാലു മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com