നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

ഡല്‍ഹിയില്‍ വച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Nithin Raj Suicide Case: Main Accused in Illegal Loan App Scam Arrested
നിതിന്‍ രാജ് - സൗരവ്
Edited By:
Updated on
1 min read

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. യുപി സ്വദേശിയായ 22കാരന്‍ സൗരവ് ആണ് പിടിയിലായത്. ഡല്‍ഹിയില്‍ വച്ച് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തേ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവരാണ് നേരത്തേ പിടിയിലായത്.

Nithin Raj Suicide Case: Main Accused in Illegal Loan App Scam Arrested
'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്. ഏപ്രില്‍ പത്തിനാണു നിതിന്‍രാജ് മെഡിക്കല്‍ കോളജ് കെട്ടിടത്തിനു മുകളില്‍ നിന്നുചാടി മരിച്ചത്.

Nithin Raj Suicide Case: Main Accused in Illegal Loan App Scam Arrested
മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

നിതിന്‍ രാജിന്റെ മരണത്തില്‍ 'ഇന്‍സ്റ്റ പേ ലോണ്‍' ആപ്പിനെതിരെ കേസെടുത്തിരുന്നു. ബിഎന്‍എസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 36% പലിശയ്ക്കാണു നിതിന് 15000 രൂപ വായ്പ നല്‍കിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തുക തിരിച്ചു പിടിക്കുന്നതിനായി ലോണ്‍ ആപ്പുകാര്‍ ഫോണിലൂടെ നിതിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാനസികമായി പ്രതിസന്ധിയിലാക്കിയെന്നും എഫ്‌ഐആറിലുണ്ട്. ജീവനൊടുക്കിയത് തലേന്ന് ഇന്‍സ്റ്റ പേ എന്ന ലോണ്‍ ആപ്പില്‍നിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്‌സാപ് മെസേജുകളും വന്നതായി കണ്ടെത്തിയിരുന്നു.

Summary

Nithin Raj Suicide Case: Main Accused in Illegal Loan App Scam Arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com