അനുമതി 30 പേർക്ക് മാത്രം, 62 വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലൂടെ ബോട്ട് യാത്ര; 'എബനേസര്‍' കുടുങ്ങി
ആലപ്പുഴ: 30 പേർക്ക് കയറാൻ പറ്റുന്ന ബോട്ടിൽ കുട്ടികൾ ഉൾപ്പടെ 62 പേരെ കയറ്റി സർവീസ് നടത്തിയ മോട്ടോർ ബോട്ട് പിടിച്ചെടുത്തു. അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മകന്‍ ടോബിയുടെ ഉടമസ്ഥതയിലുള്ള എബനേസര്‍ എന്ന ബോട്ടാണ് തുറമുഖ വകുപ്പിന്റെ മിന്നല്‍ പരിശോധനയിൽ കുടുങ്ങിയത്. പുന്നമടക്കായലിലിലൂടെ അനധികൃതമായി ആളുകളെക്കയറ്റി സർവീസ് നടത്തുകയായിരുന്നു.
ബോട്ടിനുള്ളില്‍ 20 പേര്‍ക്കും അപ്പര്‍ ഡക്കില്‍ 10 പേര്‍ക്കും ഇരിക്കാന്‍ അനുവാദമുള്ള ബോട്ടാണിത്. എന്നാല്‍ അപ്പര്‍ ഡക്കില്‍ത്തന്നെ മുപ്പതിലധികം പേരുണ്ടായിരുന്നു. പുന്നമടയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. രാജീവ് ജെട്ടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തി ബോട്ട് സര്‍വീസ് നടത്തുന്നതായി മനസ്സിലായത്. ഉടന്‍തന്നെ ബോട്ട് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പിടിച്ചെടുത്ത ബോട്ട് തുറമുഖ വകുപ്പിന്റെ ആര്യാട് യാര്‍ഡിലേക്ക് മാറ്റി. തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും ചേര്‍ന്ന് ആലപ്പുഴയില്‍ നിയമലംഘനം നടത്തി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

