മേജര്‍ രവിയെപ്പോലൊരാള്‍ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം: പിണറായി വിജയന്‍

ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്
Major Revi, Pinarayi Vijayan
Major Revi, Pinarayi Vijayanfacebook
Updated on
1 min read

തിരുവനന്തപുരം: സിനിമാ നടന്‍ ഇന്നസെന്റ് മരിച്ച സമയത്ത് പിണറായി വിജയന് ഏര്‍പ്പെടുത്തിയ സുരക്ഷയെക്കുറിച്ച് മേജര്‍ രവി പറഞ്ഞ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് 55 വാഹനങ്ങളുടേയും 560 പൊലീസിന്റേയും അകമ്പടിയോടെയായിരുന്നുവെന്നാണ് ബിജെപി നേതാവ് മേജര്‍ രവി പറഞ്ഞത്.

Major Revi, Pinarayi Vijayan
അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

ഇതുപോലെ ചില പ്രൊഫൈലുകളില്‍ വ്യാജ വിഡിയോ നിര്‍മിച്ച് ഷെയര്‍ ചെയ്തതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ ഈ അടിസ്ഥാന രഹിതമായ വ്യാജ നിര്‍മിതി ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ.

Major Revi, Pinarayi Vijayan
'സര്‍ക്കാരോഫീസ് സങ്കല്‍പ്പം ചെമ്മനം ചാക്കോയുടെ ആളില്ലാക്കസേരകളുടേതായിരുന്നു, ഇടതുപക്ഷസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഇതും പെടില്ലേ?'

പക്ഷെ മേജര്‍ രവിയെ പോലെ ഒരാള്‍ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Summary

Pinarayi arrived to pay his last respects to Innocent with an escort of 55 vehicles and 560 police; Major Ravi's statement is untrue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com