'പിൻകോഡ് 682315'- ആ ലെറ്റർ ബോക്സ് എവിടെ പോയി? പൊലീസ് അന്വേഷിക്കുന്നു

കാഞ്ഞിരമറ്റം പോസ്റ്റ് ഓഫീസിന്റെ പരാതിയിൽ വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി
Police launch hunt for stolen postbox
പ്രതീകാത്മകംഫയൽ
Updated on
1 min read

കൊച്ചി: തപാൽ വകുപ്പിന്റെ ലെറ്റർ ബോക്‌സുകൾ അപൂർവമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ മുളന്തുരുത്തി പൊലീസ് ഒരു തപാൽ ലെറ്റർ ബോക്സിന്റെ അന്വേഷണത്തിലാണ്. കാഞ്ഞിരമറ്റം പോസ്റ്റ് ഓഫീസിന്റെ പരാതിയിൽ വ്യാഴാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി.

കാഞ്ഞിരമറ്റം റെയിൽവേ സ്റ്റേഷന് സമീപം ബസ് കാത്തിരിപ്പ് ഷെൽട്ടറിൽ വച്ച, പിൻകോഡ് 682315 എന്നു രേഖപ്പെടുത്തിയ ലെറ്റർബോക്‌സാണ് കാണാതായത്. പോസ്റ്റ്മാൻ പതിവായി അതിൽ നിന്ന് കത്തുകൾ ശേഖരിച്ചിരുന്നു. രണ്ടാഴ്ച മുൻപ് പോസ്റ്റ്മാൻ കത്തെടുക്കാൻ എത്തിയപ്പോൾ ലെറ്റർബോക്‌സ് കാണാനില്ലായിരുന്നു. തപാൽ വകുപ്പ് ഉദ്യോഗസ്ഥർ ലെറ്റർ ബോക്സ് കണ്ടെത്താൻ തീവ്ര ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. പിന്നാലെയാണ് പൊലീസിൽ പരാതിപ്പെട്ടത്.

ലോഹ വസ്തുക്കൾക്ക് നല്ല വില ലഭിക്കുന്നതിനാൽ മോഷണത്തിന് പിന്നിൽ ഇരുമ്പ് പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവരുടെ പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. പ്രദേശത്തെ സ്ക്രാപ്പ് വ്യാപാരികളെ ചോദ്യം ചെയ്യുകയും മറ്റ് സാധ്യതകൾ പരിശോധിക്കുകയും ചെയ്യും. രാത്രിയിൽ ബസ് ഷെൽട്ടർ വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നതിനാൽ സാമൂഹിക വിരുദ്ധർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.

ഡിജിറ്റൽ ആശയ വിനിമയത്തിലേക്കുള്ള മാറ്റത്തോടെ ഏതാനും വർഷങ്ങൾ മുൻപുവരെ പൊതു ഇടങ്ങളിൽ സാധാരണമായിരുന്ന ലെറ്റർ ബോക്സുകൾ ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സ്റ്റീൽ ബാറുകൾ, വാഹന ബാറ്ററികൾ, കേബിളുകൾ എന്നിവയുൾപ്പെടെയുള്ള ലോഹ വസ്തുക്കളുടെ മോഷണം ജില്ലയിൽ വർധിച്ചു വരുന്നു. മിക്ക കേസുകളിലും സംശയിക്കപ്പെടുന്നവർ തമിഴ്‌നാട്ടിൽ നിന്നുള്ള ഇരുമ്പ് പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവരാണ്. നിർമാണ സ്ഥലങ്ങളിൽ നിന്ന് ലോഹ വസ്തുക്കൾ മോഷ്ടിച്ചതിന് നിരവധി കുടിയേറ്റ സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com