നടുറോഡില്‍ യുവാവിനെ മര്‍ദിച്ചു; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മന്ത്രി ഒജെ ജനീഷ് ഇടപെട്ടതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്
koratty police station
koratty police station
Updated on
1 min read

തൃശ്ശൂര്‍: യുവാവിനെ അന്യായമായി തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടന്‍കാവില്‍ വീട്ടില്‍ ഉദയകുമാറിന്റെ മകന്‍ സിദ്ധാര്‍ഥ് (22) നല്‍കിയ പരാതിയിലാണ് നടപടി.

ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി ജംക്ഷനില്‍ നില്‍ക്കുകയായിരുന്ന സിദ്ധാര്‍ഥിനെ ബാറില്‍ അടിപിടിയുണ്ടാക്കിയ ആളെന്നു പറഞ്ഞ് അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, ഹെഡ്‌സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകര്‍ത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിലുണ്ട്.

മര്‍ദനമേറ്റ് ബോധരഹിതനായ സിദ്ധാര്‍ഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സിദ്ധാര്‍ഥിന്റെ അച്ഛനാണ് പൊലീസില്‍ പരാതിയുമായി ആദ്യമെത്തിയത്. കൊരട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി ഒജെ ജനീഷ് ഇടപെട്ടതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. വിനുകുമാറിനെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും നിലവിലുണ്ടെന്നും, പൊലീസ് സേനയ്ക്കുള്ളില്‍ നിന്നുപോലും അദ്ദേഹത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

koratty police station
ആണ്‍വേഷം ധരിച്ച് ലഹരിക്കടത്ത്; ഒലവക്കോട് സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി അസം സ്വദേശിനി അറസ്റ്റില്‍
koratty police station
ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത
koratty police station
എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്
Summary

Police officer suspended for beating man in public place

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com