'പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റ് നല്‍കരുത്'; തൃശ്ശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍

ഇനിനിടെ സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടിഎന്‍ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ രംഗത്തെത്തി
Poster against the congresss leadership in Thrissur
'പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റു നല്‍കരുത്'; തൃശ്ശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ ഫയല്‍
Updated on
1 min read

തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായതില്‍ ടിഎന്‍ പ്രതാപനെതിരെ പോസ്റ്റര്‍. ടിഎന്‍ പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റു നല്‍കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫിസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഈ പോസ്റ്ററുണ്ട്.

ഇനിനിടെ സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടിഎന്‍ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ രംഗത്തെത്തി.

മുഹമ്മദ് ഹാഷിം, എബിമോന്‍ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. തൃശ്ശൂരിലെ പരാജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Poster against the congresss leadership in Thrissur
തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

'തൃശൂരിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് അകല്‍ച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ മുരളീധരന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്താവും സ്ഥിതി? നേതൃത്വത്തിന്റെ പിടിപ്പുകേട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വ്യക്തമാണെന്നും ഇവര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന് ആയില്ല.ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നല്‍കും'. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com