തിരുവനന്തപുരം ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം; നാല് മണിക്കൂർ ഓടാന്‍ അനുമതിയില്ല

ചരക്കു വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി
രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും നിയന്ത്രണം
രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും നിയന്ത്രണംപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: തലസ്ഥാന ന​ഗരത്തിൽ‌ ടിപ്പർ ലോറികൾക്ക് നിയന്ത്രണം. നാലു മണിക്കൂർ നേരെ ന​ഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും ന​ഗരത്തിൽ ടിപ്പർ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതൽ അഞ്ചു മണി വരെയും നിയന്ത്രണം
ഓട്ടം പോകാൻ വിളിച്ചുവരുത്തി, ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു; 48കാരന്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് ടിപ്പർ ലോറി ഇടിച്ച് രണ്ട് പേരാണ് തലസ്ഥാനത്ത് ജിവൻ വെടിഞ്ഞത്. ഇതിനു പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അപകടത്തിൽ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചിരുന്നു. പിന്നാലെ അമിത വേ​ഗത്തിലെത്തിയ ടിപ്പർ ഇടിച്ച് ചാല വെക്കോഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ജിഎസ് സുധീറിനും ജീവൻ നഷ്ടപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു. അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ടിപ്പറുകൾ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com