കൊച്ചി: പോസ്റ്റുമോർട്ടത്തിന് ശേഷം മകൾ വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ വിങ്ങലോടെ കാത്തിരിക്കുമ്പോൾ കോയമ്പത്തൂരിൽ മൾട്ടിപ്ലക്സ് തിയേറ്ററിൽ പുതിയതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ ആസ്വദിക്കുകയായിരുന്നു സനു മോഹൻ. മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളംവിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സർവ ലഹരികളും നുണയുകയായിരുന്നു വെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സിനിമ കൂടാതെ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹൻ അടിച്ചുപൊളിച്ചു. മകൾ വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം. കേരളംവിട്ട ശേഷമുള്ള ആർഭാട ജീവിതത്തെക്കുറിച്ച് സനു മോഹൻ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ മനസ് തുറന്നത്.
മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തിൽ നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സനു പലപ്പോഴും ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നുതെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates