ഏതെങ്കിലും ഒരു പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ അനുകൂലിക്കുന്നുവെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?; ഷോണ്‍ ജോര്‍ജ്

ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്നും ഉണ്ടായത് സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്
SHONE GEORGE
ഷോണ്‍ ജോര്‍ജ് ഫെയ്‌സ്ബുക്ക്
Updated on
1 min read

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്നും ഉണ്ടായത് സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. നാളെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും ഒരു പ്രോസിക്യൂട്ടര്‍ ഒരു ജാമ്യാപേക്ഷയെ അനുകൂലിക്കുന്നുവെന്ന് രാജ്യത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഷോണ്‍ ചോദിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിലാസ്പൂരില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍.

SHONE GEORGE
അമിത് ഷായുടെ ഉറപ്പ് പാഴായി, കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിർത്ത് ഛത്തിസ്ഗഡ് സർക്കാർ; വിധി നാളെ

കേസ് അന്വേഷണത്തിന്റെ പൂര്‍ത്തികരണത്തിന്റെ ഭാഗമായാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതെന്ന് ഷോണ്‍ പറഞ്ഞു. മതപരിവര്‍ത്തനം ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടക്കുന്നുണ്ട്. മതപരിവര്‍ത്തനവും നിര്‍ബന്ധിത പരിവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ട്. അങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ വിശദമായി പറയാം. സാമ്പത്തികമായ പ്രലോഭനങ്ങള്‍ കൊണ്ട് ചിലയിടങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SHONE GEORGE
കന്യാസ്ത്രീകളുടെ മോചനം പ്രധാന മന്ത്രിയും അമിത് ഷായും ഉറപ്പുതന്നു; മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കാണാനെത്തി രാജീവ് ചന്ദ്രശേഖര്‍

ടിപ്പുവൊക്കെ പണ്ട് കേരളത്തില്‍ ചെയ്തത് അതാണ്. കൊടുങ്ങല്ലൂര്‍ വരെ വന്നു. അവിടുത്തെ ജനസംഖ്യയൊന്ന് എടുത്തുനോക്കൂ. അതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഇപ്പോള്‍ ജയിലിലുള്ള കന്യാസ്ത്രീകള്‍ കതോലിക്കാ സഭയില്‍പ്പെട്ടവരാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കിയ സഭയാണ് കതോലിക്കാ സഭയെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Summary

BJP Leader Shone George's reaction to the arrest of the nuns in Chhattisgarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com