'മോനെ... എന്റെ രണ്ടു പവന്‍ തരാം, മോഹന്‍ലാല്‍ പറഞ്ഞു; വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് ഞാന്‍ തന്നെ'

ഇതറിഞ്ഞ് മോഹന്‍ലാല്‍ എന്നെ ഇങ്ങോട്ട് വിളിച്ചു. മോനെ... എന്റെ രണ്ടുപവന്‍ തരാം. അതും ഒന്ന് കൊടുക്കണമെന്ന്.
Suresh Gopi
Suresh Gopi fb
Updated on
1 min read

കൊല്ലം: ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും രഞ്ജി പണിക്കരും അടക്കമുള്ളവര്‍ ചേര്‍ന്ന് അഷ്ടദിക്പാലക ശില്‍പങ്ങളിലും ഒട്ടിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi
പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം

വാജി വാഹനത്തില്‍ ഞാന്‍ തന്നെയാണ് സ്വര്‍ണം ഒട്ടിച്ചത്. എന്റെ കൂടെ വന്ന ഷാജി കൈലാസും എന്റെ മകനും രഞ്ജിപണിക്കരുമടക്കമുള്ളവര്‍ അഷ്ടദിക്പാലകരിലും ഒട്ടിച്ചു. ഇതറിഞ്ഞ് മോഹന്‍ലാല്‍ എന്നെ ഇങ്ങോട്ട് വിളിച്ചു. മോനെ... എന്റെ രണ്ടുപവന്‍ തരാം. അതും ഒന്ന് കൊടുക്കണമെന്ന്. ഇതെല്ലാം അവിടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഇതിനൊന്നും രസീത് വാങ്ങാന്‍ നിന്നിട്ടില്ല. കാരണം, ഇത് ഞാന്‍ ഭഗവാന് അര്‍പ്പിച്ചതാണ്. ഹുണ്ഡിയില്‍ ഇടുന്ന കാശിന് ആര്‍ക്കെങ്കിലും രസീത് കിട്ടുമോ?

Suresh Gopi
പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനുമൊക്കെ അന്ന് അവിടെ ഉണ്ടായിരുന്നു. അന്ന് ഭക്തിയോടെയുള്ള അന്തരീക്ഷമായിരുന്നു അവിടെ. സ്വര്‍ണം തന്നവരുടെ പേര് വിവരങ്ങള്‍ എഴുതിയ ശേഷമാണ് സ്വര്‍ണം അടിച്ച് ഷീറ്റാക്കിയത്.

300-400 വര്‍ഷം നിലനില്‍ക്കാനുള്ള കൊടിമരമാണെന്ന് പറഞ്ഞപ്പോള്‍ എന്റെ തലമുറയ്ക്ക് അവകാശപ്പെടാന്‍ എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്നാഗ്രഹിച്ചു. വീട്ടില്‍നിന്നുള്ള സ്വര്‍ണം കൊടുത്താണ് 24 കാരറ്റ് സ്വര്‍ണമാക്കിയത്. പോകുന്ന സമയത്ത് അറിഞ്ഞവരൊക്കെ വന്ന് പങ്കാളികളായെന്നും സുരേഷ് ഗോപി പറഞ്ഞു.

Summary

Suresh Gopi Reveals Role in Sabarimala Flagpole's Golden Adornment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com