

തൃശൂർ: കനത്ത മഴ പെയ്തിട്ടും താണിക്കുടത്തമ്മയ്ക്ക് ആറാട്ടായില്ല. പുഴ ക്ഷേത്ര ശ്രീകോവിലിലേയ്ക്ക് ഒഴുകിയെത്തി പ്രകൃതി ഒരുക്കുന്ന ആറാട്ടിനായി ഒരു നാടു മുഴുവന്‍ കാത്തിരിക്കുകയാണ്. ഇക്കുറി കനത്ത മഴയാണ് തൃശൂരില്‍ പെയ്തതെങ്കിലും താണിക്കുടം ക്ഷേത്രത്തില്‍ ഭഗവതിയ്ക്കു ആറാട്ടായില്ല.
ജൂണ്‍ 26നു പുഴ നിറഞ്ഞൊഴുകി ക്ഷേത്രമുറ്റത്തെത്തിയെങ്കിലും ദേവീ വിഗ്രഹം മൂടുന്ന വിധത്തില്‍ ജലനിരപ്പുയര്‍ന്നില്ല. കനത്ത മഴയില്‍ താണിക്കുടം പുഴ നിറഞ്ഞൊഴുകി ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിക്കുമ്പോഴാണ് ഭഗവതിക്ക് ആറാട്ട്. ദേവിക്കൊപ്പം ആറാട്ടുമുങ്ങാന്‍ മറ്റു ജില്ലകളില്‍ നിന്നു പോലും ഭക്തരെത്താറുണ്ട്.
താണിക്കുടം പുഴയിലെ ചീര്‍പ്പ് ഉയര്‍ത്തിവച്ചതിനാലാണ് ഇത്രയും മഴ പെയ്തിട്ടും പുഴ നിറയാത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. വെളളായണി മലകളില്‍ നിന്നൊഴുകിവരുന്ന നടുത്തോട് എന്ന ചെറുപുഴയാണ് കാലവര്‍ഷക്കാലത്ത് നിറഞ്ഞ് ക്ഷേത്രത്തിലെത്തുന്നത്. വര്‍ഷത്തില്‍ അപൂര്‍വമായി രണ്ടോ മൂന്നോ പ്രാവശ്യം ആറാട്ടു നടക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം കര്‍ക്കിടകം ഒന്നിനായിരുന്നു ആറാട്ട്. ഒന്നര പതിറ്റാണ്ടിനു ശേഷം കര്‍ക്കിടകം ഒന്നിന് ആറാട്ടു നടന്നതില്‍ ഭക്തര്‍ ആഹ്‌ളാദത്തിലായിരുന്നു.
Thanikkudam Bhagavathi Temple aaraattu: On June 26, the river reached the temple courtyard in full flood, but the water level did not rise to the point of covering the goddess idol.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates